പട്ന: ബീഹാറിലെ ദിബ്ര പ്രദേശത്തെ പോളിംഗ് ബൂത്തിന് സമീപം ബോംബുകൾ കണ്ടെത്തി സെൻട്രൽ റിസേർവ് പോലീസ് ഫോഴ്സ്. ബോംബുകൾ കണ്ടെത്തിയ ഉടൻതന്നെ പോലീസ് ബോംബുകൾ നിർവീര്യമാക്കുകയായിരുന്നു.ഔറംഗബാദ് ജില്ലയിലെ ദിബ്രയിലുള്ള പോളിംഗ് ബൂത്തുകൾക്ക് സമീപമാണ് ഐ.ഇ.ഡി സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്.
നക്സൽ ബാധിത പ്രദേശമാണ് ഔറംഗാബാദിലെ ദിബ്ര. സംഭവത്തിന് പിറകിൽ മാവോയിസ്റ്റുകളാണെന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു.
ബീഹാറിൽ ഒന്നാം ഘട്ട തെരഞ്ഞെടുപ്പാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. 71 സീറ്റുകളിൽ ബിജെപി 29 സീറ്റിലും, ജെഡിയു 35 മണ്ഡലങ്ങളിലും, ആർജെഡി 42 സീറ്റുകളിലും, കോൺഗ്രസ് 29 സ്ഥലത്തും മത്സരിക്കുന്നു. ചിരാഗ് പാസ്വാൻ നയിക്കുന്ന എൽ.ജെ.പി 41 സീറ്റിലാണ് മത്സരിക്കുന്നത്.മൂന്ന് ഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുക.
മുൻ മുഖ്യമന്ത്രിയും ഹിന്ദുസ്ഥാൻ അവാൻ മോർച്ച നേതാവുമായ ജിതിൻ റാം മഞ്ചിയും എട്ടു മന്ത്രിമാരും ഇന്ന് മത്സരിക്കുന്ന സ്ഥാനാർഥികളിൽ ഉൾപ്പെടുന്നു. ബിഹാറിൽ നടക്കുന്നത് കോവിഡ് മഹാമാരിയുടെ കാലത്ത് രാജ്യത്ത് നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണ്. അതുകൊണ്ടു തന്നെ, സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാണ് വോട്ടിംഗ് നടക്കുക.
Discussion about this post