സിപിഎം പത്രം ദേശാഭിമാനിക്കെതിരെ രൂക്ഷ വിമർശനവുമായി വാളയാർ കേസിലെ മുൻ പ്രോസിക്യൂട്ടർ ജലജ മാധവൻ രംഗത്ത്. വാളയാറിൽ വീഴ്ച സമ്മതിച്ച് മുൻ പ്രോസ്ക്യൂട്ടർ എന്ന തലക്കെട്ടിൽ ദേശാഭിമാനിയിൽ വന്ന ലേഖനത്തിനെതിരെയാണ് ജലജ മാധവൻ ഫേസ്ബുക്ക് കുറിപ്പിലൂടെ രംഗത്തെത്തിയത്.
”ഇത് ദേശാഭിമാനി…ഇതോ മാധ്യമ ധർമം.. ഞാനും ഒരു ദേശാഭിമാനി വരിക്കാരിയാണ്. ഞാൻ ഇന്നലെ പറഞ്ഞത് ഇത്തരത്തിൽ മാറ്റി എഴുതണമെങ്കിൽ അസാമാന്യ ഭാവനാശക്തി വേണ”മെന്നും അവർ പരിഹസിച്ചു.
”ദേശാഭിമാനിയിൽ വരുന്ന എല്ലാ ന്യൂസും ഇതരത്തിലുള്ളത് ആയിരിക്കുമല്ലോ എന്നത്. സത്യം അറിയാൻ ദേശാഭിമാനി വായിച്ചിരുന്ന ഒരു കാലം എനിക്കും ഉണ്ടായിരുന്നു.. സത്യമായും ഞാൻ വ്യാസനിക്കുന്നു”വെന്നും അവർ കുറിച്ചു.
ജലജ മാധവന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഇത് ദേശാഭിമാനി…ഇതോ മാധ്യമ ധർമം.. ഞാനും ഒരു ദേശാഭിമാനി വരിക്കാരിയാണ്. ഞാൻ ഇന്നലെ പറഞ്ഞത് ഇത്തരത്തിൽ മാറ്റി എഴുതണമെങ്കിൽ അസാമാന്യ ഭാവനാശക്തി വേണം. ആ ഭാവന ശക്തിയെ ഞാൻ നമിക്കുന്നു. എന്നെ വിഷമിപ്പിക്കുന്നത് ഒരേയൊരു കാര്യം മാത്രമാണ്. ദേശാഭിമാനിയിൽ വരുന്ന എല്ലാ ന്യൂസും ഇതരത്തിലുള്ളത് ആയിരിക്കുമല്ലോ എന്നത്. സത്യം അറിയാൻ ദേശാഭിമാനി വായിച്ചിരുന്ന ഒരു കാലം എനിക്കും ഉണ്ടായിരുന്നു.. സത്യമായും ഞാൻ വ്യാസനിക്കുന്നു. ദേശാഭിമാനി ഇപ്പോൾ ഇങ്ങിനെ ആയതോ അതോ പണ്ടേ ഇങ്ങനെ ആയിരുന്നോ? ഇപ്പോൾ ഇങ്ങനെ ആയതാണെന്ന് വിശ്വസിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്
എന്നാലും ഇങ്ങിനെയൊക്കെ എഴുതും അല്ലേ…. കാര്യങ്ങൾ കൂടുതൽ മനസ്സിലാക്കിക്കൊണ്ടിരിക്കുമ്പോൾ… ഞാൻ കൂടുതൽ ഞെട്ടിക്കൊണ്ടിരിക്കുന്നു
ആ ദേശാഭിമാനി ലേഖകൻ വെറുതെ അവിടെ വന്നിരുന്നു അദ്ദേഹത്തിന്റെ സമയവും കളഞ്ഞല്ലോ. ഇത് വീട്ടിലിരുന്നു എഴുതിയാൽ മതിയായിരുന്നു
Discussion about this post