കൊച്ചി : ഹൈദരാബാദ് സ്വദേശിയായ രതീഷാണ് ആദ്യ പത്ത് തവണ നയതന്ത്ര ബാഗേജിൽ ഒളിപ്പിച്ചു കൊണ്ടു വന്ന സ്വർണത്തിന്റെ ഭൂരിഭാഗവും കൈവശപ്പെടുത്തിയതെന്ന് എൻ.ഐ.എ. കേസ് ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തയുടൻ രതീഷിനെ സൗദി അറേബ്യയിലേക്ക് കടത്തിയതായും അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്.
സ്വർണം കൈപ്പറ്റാൻ ഇയാൾ വ്യത്യസ്ത രീതിയാണ് സ്വീകരിച്ചിരുന്നത്. സ്വർണം വാങ്ങാനാളെ നിയോഗിക്കും മുമ്പ് ഇന്ത്യൻ കറൻസി നോട്ടിന്റെ ചിത്രം റമീസിനു ടെലഗ്രാം മെസ്സഞ്ചറിൽ അയച്ചു കൊടുക്കാമായിരുന്നു. വരുന്നയാൾ അതേ കറൻസി കാണിച്ചാൽ മാത്രം സ്വർണ്ണം കൈമാറാനായിരുന്നു നിർദ്ദേശം. റമീസ്, ജലാൽ എന്നിവരടക്കമുള്ള പ്രതികൾക്ക് മാവോയിസ്റ്റ് സംഘടനകളുമായി അടുത്ത ബന്ധമുള്ള ഇയാളെ രാജുവെന്ന പേരിലാണ് അറിയാവുന്നത്.
ദേശീയ അന്വേഷണ ഏജൻസി ദുബായിൽ നിന്നെത്തിച്ച് കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്ന റബിൻസ് ഹമീദിന്റെ മൊഴികളിൽ നിന്നാണ് രാജുവും രതീഷും ഒരാളാണെന്ന സൂചനകൾ അന്വേഷണ സംഘത്തിന് ലഭിച്ചത്. കേസിലെ 29-ാ൦ പ്രതിയാണ് രാജു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇയാളെ സൗദി അറേബ്യയിലേക്ക് എങ്ങിനെ കടത്തിയെന്ന കാര്യം ഇനിയും വ്യക്തമല്ല.
Discussion about this post