തിരുവനന്തപുരം : സി.ബി.ഐ അന്വേഷണത്തിനു തടയിട്ട് സംസ്‌ഥാന സർക്കാർ. മന്ത്രിസഭായോഗത്തിൽ നടത്തിയ ചർച്ചയിൽ, സിബിഐക്ക് സംസ്ഥാന സർക്കാർ നൽകിയ പൊതു സമ്മതപത്രം പിൻവലിക്കാൻ തീരുമാനിച്ചു. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും.
പൊതു സമ്മതപത്രം പിൻവലിച്ചാൽ സി.ബി.ഐക്ക് സംസ്ഥാന സർക്കാരിന്റെയോ കോടതിയുടെയോ അനുമതി കൂടാതെ കേസെടുക്കാൻ സാധിക്കില്ല. എന്നാൽ, നിലവിൽ സിബിഐ അന്വേഷിച്ചുകൊണ്ടിരിക്കുന്ന കേസുകളെ ഇത് ബാധിക്കില്ലെന്നാണ് ലഭ്യമായ വിവരങ്ങൾ. ലൈഫ് മിഷൻ കേസിൽ സർക്കാർ അറിയാതെ സി.ബി.ഐ കേസന്വേഷണം ആരംഭിച്ച സാഹചര്യത്തിലാണ് അനുമതി പിൻവലിക്കാൻ തീരുമാനിച്ചിരിക്കുന്നതെന്ന കാര്യം ശ്രദ്ധേയമാണ്.
സർക്കാർ അനുവാദമില്ലാതെ അന്വേഷണത്തിനെത്തിയാൽ സിബിഐയെ വിലക്കണമെന്ന നിർദ്ദേശം മുന്നോട്ടുവച്ചത് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും സിപിഐയുമാണ്. നിലവിലെ പല കേസുകളിലും അന്വേഷണത്തിനു സിബിഐ സംസ്ഥാനത്ത് തടസ്സങ്ങൾ നേരിടുന്നുണ്ട്. പെരിയ കേസിലിതുവരെ സി.ബി.ഐ ആവശ്യപ്പെട്ട ഫയലുകൾ നൽകാൻ സർക്കാർ തയ്യാറായിട്ടില്ല.
Discussion about this post