മുംബൈ: അറസ്റ്റിനിടെ വനിതാ പോലീസ് ഉദ്യോഗസ്ഥയെ കയ്യേറ്റം ചെയ്തുവെന്ന് ആരോപിച്ച് അർണബ് ഗോസ്വാമിക്കെതിരെ പുതിയ എഫ്ഐആർ ഫയൽ ചെയ്ത് മുംബൈ പോലീസ്. അർണബിനെ ഇന്ന് അതിരാവിലെ അറസ്റ്റ് ചെയ്യാനെത്തിയത് നാല്പത്തിലുമധികം പോലീസ് ഉദ്യോഗസ്ഥരാണ്. ഇവർക്കിടയിലൂടെ അറസ്റ്റിനിടെ അർണബ് വനിതാ പോലീസ് ഉദ്യോഗസ്ഥയെ കയ്യേറ്റം ചെയ്തുവെന്നാണ് കേസ്.
2018 -ൽ രജിസ്റ്റർ ചെയ്ത ആർക്കിടെക്ടറിന്റെ മരണവുമായി ബന്ധപ്പെട്ടാണ് അർണബിനെ അറസ്റ്റ് ചെയ്തിട്ടുള്ളത്. നേരത്തെ ഈ കേസ് മുംബൈ പോലീസ് ക്ലോസ് ചെയ്തിരുന്നതാണ്. എന്നാൽ, മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിന്റെ നിർദേശപ്രകാരം കേസ് റീഓപ്പൺ ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
കോടതിയുടെ ഉത്തരവോ, സമൻസോ ഇല്ലാതെയാണ് റായ്ഗഡ് പോലീസ് അർണബിനെ അറസ്റ്റ് ചെയ്തത്. അർണബിനെ ബലം പ്രയോഗിച്ച് പോലീസ് വാനിൽ കയറ്റുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അറസ്റ്റ്റ്റിനു പിന്നാലെ അർണബിനു പിന്തുണ പ്രഖ്യാപിച്ച് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കറും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും രംഗത്തുവന്നു. ഇവയെല്ലാം കോൺഗ്രസിന്റെ പൊയ്മുഖം പുറത്തുകൊണ്ടുവരുന്ന റിപ്പബ്ലിക് ചാനലിനെതിരെയും എഡിറ്റർ-ഇൻ-ചീഫ് അർണബ് ഗോസാമിക്കെതിരെയുമുള്ള പാർട്ടിയുടെ പ്രതികാര നടപടികളാണെന്ന് വ്യക്തമാണ്.
Discussion about this post