തിരുവനന്തപുരം: ലഹരിക്കടത്ത് കേസിൽ കോടിയേരിയുടെ വീട്ടിൽ നടന്ന റെയ്ഡും അതുമായി ബന്ധപ്പെട്ട് നടന്ന വിവാദങ്ങളുമാണ് കേരളത്തിലെ പ്രധാന ചര്‍ച്ചാ വിഷയം. ഇഡി ചർച്ചയ്ക്കെത്തിയ സമയം മുതലുള്ള കാര്യങ്ങൾ ബിനീഷിന്റെ ഭാര്യ റെനീറ്റ ചാനലിൽ വ്യക്തമാക്കിയതോടെ കേസുമായി ബന്ധപ്പെട്ട കോടിയേരി കുടുംബത്തിന്റെ കള്ളം പൊളിയുകയാണ്.
പരിശോധനയുമായി ബന്ധപ്പെട്ട് ഇഡിക്കെതിരെ ബിനീഷ് കോടിയേരിയുടെ ബന്ധുക്കൾ പോലീസിൽ പരാതി നല്‍കിയിരുന്നു. ബിനീഷിന്റെ ഭാര്യാപിതാവാണ് പൂജപ്പുര പോലീസിൽ ഇതു സംബന്ധിച്ച് പരാതി നല്‍കിയത്. പരിശോധനാ സമയത്ത് തന്നെ നിർബന്ധമായി വീട്ടിൽ നിന്ന് പറഞ്ഞുവിട്ടു എന്നും മകളെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നും ആണ് പരാതി ഉന്നയിച്ചിരിക്കുന്നത്.
ബിനീഷിന്റെ ഭാര്യയും, കുഞ്ഞും, ഭാര്യാ പിതാവും, ഭാര്യാ മാതാവും ആണ് പരിശോധന സമയത്ത് വീട്ടിലുണ്ടായിരുന്നത്. രാത്രി തന്റെ ഒമ്പത് വയസ്സുള്ള മകൾ വീട്ടിൽ തന്നെയാണെന്നും അച്ഛനെ പോകാൻ അനുവദിക്കണമെന്ന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതും ഞാൻ തന്നെയാണെന്നും റെനീറ്റ ചാനൽ ചരച്ചയിൽ വ്യക്തമാക്കി. ഇതോടെ പരാതി വ്യാജമാണെന്ന് തെളിഞ്ഞു.
എങ്കിൽ പിന്നെ നിങ്ങൾ നല്കിയ പരാതി വ്യാജമല്ലേ എന്ന ചാനൽ അവതാരകന്റെ ചോദ്യത്തിനു മുന്നിൽ റെനീറ്റ പതറുകയായിരുന്നു.
Discussion about this post