കാസര്‍ഗോഡ്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ എം.സി. കമറുദ്ദീന് എംഎല്‍എയ്ക്ക് എതിരായ വഞ്ചനാ കേസുകളുടെ എണ്ണം 100 കടന്നു. 15 കേസുകള്‍ കൂടിയാണ് പുതിയതായി എംഎൽഎക്കെതിരെ രജിസ്റ്റര്‍ ചെയ്തത്. 12 പേരില്‍ നിന്നായി രണ്ട് കോടി 65 ലക്ഷം രൂപയും മൂന്ന് പേരില്‍ നിന്നായി 167 പവന് സ്വര്‍ണവും വാങ്ങി കബളിപ്പിച്ചുവെന്നാണ് കേസ്. ഇതോടെ അദ്ദേഹത്തിനെതിരെയുള്ള കേസുകളുടെ എണ്ണം 107 ആയി.
ചന്തേര പോലീസ് സ്റ്റേഷനില്‍ അഞ്ചും കാസര്‍ഗോട്ട് എട്ടും പയ്യന്നൂരില്‍ രണ്ട് കേസുകളുമാണ് പുതിയതായി രജിസ്റ്റര്‍ ചെയ്തത്.
കേസുമായി ബന്ധപ്പെട്ട് ജ്വല്ലറി നിക്ഷേപകരുടെ പ്രശ്നങ്ങളിലെ മധ്യസ്ഥനായ മുസ്ലീം ലീഗ് കാസര്‍ഗോഡ് ജില്ലാ ട്രഷറാര്‍ കല്ലട്ര മാഹിന്‍ ഹാജിയെ അന്വേഷണ സംഘം ചോദ്യം ചെയ്തു. അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
Discussion about this post