കോഴിക്കോട്: അഴീക്കോട് ഹൈസ്കൂളില്‍ പ്ലസ് ടു ബാച്ച് അനുവദിക്കാന്‍ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കെ.എം.ഷാജി എംഎല്‍എയെ നാളെ ചോദ്യം ചെയ്യും. കല്ലായി റോഡിലെ ഇഡി സബ് സോണല്‍ ഓഫിസില്‍ ഹാജരാകാന്‍ നേരത്തേ നോട്ടിസ് നല്‍കിയിരുന്നു.
അതേസമയം ഷാജിയുടെ ഭാര്യ മൊഴി നൽകാൻ ഇഡിയുടെ കോഴിക്കോടെ ഓഫിസിലെത്തി. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് മൊ ഴി നൽകാനെത്തിയത്.
2014-ല്‍ അഴീക്കോട് സ്കൂളിന് പ്ലസ് അനുവദിച്ച് കിട്ടാന്‍ കെഎംഷാജി എംഎല്‍എ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണത്തിലെ സാന്പത്തിക ഇടപാടുകളെ കുറിച്ചാണ് ഇഡി അന്വേഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് 31 ല്‍ അധികം പേര്‍ക്ക് ഇഡി നോട്ടീസ് നല്‍കിയിട്ടുണ്ട്.
Discussion about this post