ന്യൂഡൽഹി: അതിർത്തി പ്രശ്നങ്ങൾ ചർച്ചയിൽ ഉയർത്തിക്കൊണ്ടു വരരുതെന്ന് പാകിസ്ഥാന് മുന്നറിയിപ്പു നൽകി റഷ്യ. ഷാങ്ഹായ് സഹകരണ ഉച്ചകോടിയിലാണ് സംഭവം നടന്നത്. ചർച്ച പുരോഗമിക്കവേ ഇന്ത്യയുമായുള്ള അതിർത്തി പ്രശ്നം പാകിസ്ഥാൻ എടുത്തിട്ടാണ് റഷ്യയെ പ്രകോപിപ്പിച്ചത്.
“ഷാങ്ഹായ് സഹകരണ സംഘടനയുടെ ഭാഗമായ ഈ ഉച്ചകോടിയിൽ അതിനോടനുബന്ധിച്ച് കാര്യങ്ങൾ മാത്രം ചർച്ച ചെയ്യുക. ഇന്ത്യയുമായുള്ള അതിർത്തി പ്രശ്നങ്ങൾ ചർച്ച ചെയ്യാനല്ല നമ്മൾ ഇവിടെ കൂടിയിരിക്കുന്നത്. അത് നമ്മുടെ അജണ്ടയല്ല. എല്ലാ അംഗരാഷ്ട്രങ്ങളും ഇത് പരിഗണിക്കുമെന്ന് വിചാരിക്കുന്നു.”- റഷ്യൻ പ്രതിനിധിയായ റോമൻ ബാബുഷ്‌കിൻ പറഞ്ഞു.
പ്രദേശിക വെല്ലുവിളികൾ നേരിടുക, സാമ്പത്തിക, വ്യവസായിക സഹകരണം ഉറപ്പുവരുത്തുക എന്നിവയാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യമെന്നും, ഇന്ത്യ-പാക് പോലുള്ള ഉഭയകക്ഷി പ്രശ്നങ്ങൾ ചർച്ചയ്ക്കെടുക്കുന്നത് ഭൂഷണമാവില്ലെന്നും ബാബുഷ്കിൻ ചൂണ്ടിക്കാട്ടി. ആഗോള സമ്മേളനങ്ങളിലെല്ലാം ഇന്ത്യയുമായുള്ള അതിർത്തി പ്രശ്നങ്ങൾ വലിച്ച് വയ്ക്കുക എന്നത് പാകിസ്ഥാന്റെ സ്ഥിരം നയമാണ്. ഇതിനെതിരെ ആദ്യമായാണ് റഷ്യയുടെ കടുത്ത പ്രതികരണം.
Discussion about this post