പട്ന: ബിഹാറിൽ സർക്കാർ രൂപീകരിക്കാൻ സഹായിക്കണമെന്ന മഹാസഖ്യത്തിന്റെ അഭ്യർത്ഥന നിരസിച്ച് ഹിന്ദുസ്ഥാന്‍ ആവാം മോര്‍ച്ച നേതാവ് ജിതന്‍ റാം മാഞ്ചി. തിരഞ്ഞെടുപ്പില്‍ എച്ച്.എ.എം. മികച്ച പ്രകടനം കാഴ്ചവെച്ചെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നാല് സീറ്റുകള്‍ നേടിയത് മികച്ച നേട്ടമാണെന്നും അദ്ദേഹത്തിന്റെ വസതയില്‍ ചേര്‍ന്ന പാർട്ടി യോഗം വിലയിരുത്തി.
ബിഹാറിൽ എച്ച് എ എം മഹാസഖ്യത്തെ പിന്തുണയ്ക്കുമെന്ന അഭ്യൂഹങ്ങൾ ജിതൻ റാം മാഞ്ചി പരിഹസിച്ചു തള്ളി. കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് എന്‍.ഡി.എയില്‍ ചേര്‍ന്ന് സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാമെന്നും അദ്ദേഹം പറഞ്ഞു. ഈ തിരഞ്ഞെടുപ്പിൽ ഏഴ് സീറ്റുകളിലാണ് എച്ച്.എ.എം. മത്സരിച്ചത്. എന്‍.ഡി.എ. സഖ്യത്തിന്റെ ഭാഗമായി ബിഹാറിലെ ഇമാംഗഞ്ചില്‍ നിന്നാണ് ജിതന്‍ റാം മാഞ്ചി മത്സരിച്ചത്. സിറ്റിങ് എം.എല്‍.എ. ആയിരുന്ന ജിതന്‍ റാം 16000-ല്‍പ്പരം വോട്ടുകള്‍ക്കാണ് സീറ്റ് നിലനിര്‍ത്തിയത്.
അതേസമയം നിതീഷ് കുമാർ സർക്കാരിൽ മന്ത്രിസ്ഥാനം സ്വീകരിക്കില്ലെന്നും ജിതൻ റാം മാഞ്ചി വ്യക്തമാക്കി.
Discussion about this post