ന്യൂഡൽഹി : പാകിസ്ഥാൻ ജമ്മു കശ്മീരിൽ നടത്തിയ ഷെല്ലാക്രമണത്തിനെതിരെ ഇന്ത്യൻ സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ പാകിസ്ഥാന് കനത്ത നഷ്ടം. ഇതിന്റെ വീഡിയോ സൈന്യം പുറത്തുവിട്ടിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ജമ്മുകശ്മീരിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ ആക്രമണം നടത്തിയത്.
#IndianArmy antintank guided missile hit on a Pakistani bunker at LOC.
— Saptak Mondal (@saptak__mondal) November 13, 2020
ഇന്ത്യൻ മിസൈലുകളും റോക്കറ്റുകളും ജമ്മുകശ്മീരിലെ ബാരാമുള്ള, കുപ്‌വാര, ബന്ദിപ്പോറ ജില്ലകളിലെ ഉറി, നൗകം, തങ്‌ദാർ, കേരൻ, ഗുരസ് എന്നിവിടങ്ങളിലെ പാക് ബങ്കറുകൾ നശിപ്പിക്കുന്നത് സൈന്യം പുറത്തുവിട്ട വീഡിയോയിൽ കാണാം. ഇന്ധന സംഭരണ കെട്ടിടങ്ങൾ, ലോഞ്ച് പാഡുകൾ എന്നിവയുൾപ്പെടെ ലക്ഷ്യമിട്ടാണ് ഇന്ത്യ ആക്രമണം നടത്തിയത്. ഇന്ത്യൻ സൈന്യത്തിന്റെ മിസൈൽ ഒരു ബങ്കറിനെ ലക്ഷ്യമാക്കി കുതിക്കുമ്പോൾ പാക് സൈനികർ രക്ഷയ്ക്കായി ഓടുന്നത് ദൃശ്യമാവുന്ന മറ്റൊരു വീഡിയോയും സൈന്യം പുറത്തു വിട്ടിട്ടുണ്ട്. പാക് വെടിവെപ്പുണ്ടായത് കേരൻ മേഖലയിൽ നിന്നും ചില ഭീകരർ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിക്കുന്നതിനിടെയാണ്.
https://twitter.com/saptak__mondal/status/1327265709563383808
ഇന്ത്യയുടെ പ്രത്യാക്രമണത്തിൽ 7 പാക് സൈനികർ കൊല്ലപ്പെടുകയും പന്ത്രണ്ടോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സൈനികവൃത്തങ്ങൾ അറിയിച്ചു. അതേസമയം, ആക്രമണത്തിൽ ഇന്ത്യൻ സൈന്യത്തിലെ മൂന്നുപേരും അതിർത്തി സുരക്ഷാ സേനയിലെ ഒരു സൈനികനുമടക്കം നാലു സൈനികരാണ് വീരമൃത്യു വരിച്ചത്.
Discussion about this post