ന്യൂഡൽഹി: ഭക്ഷ്യധാന്യങ്ങളുടെ ദൗർലഭ്യം ചൈനയെ വലയ്ക്കുന്നതായി റിപ്പോർട്ടുകൾ. ഇന്ത്യൻ വിപണിയിൽ നിന്ന് വൻതോതിലാണ് ചൈന അരി ഇറക്കുമതി ചെയ്യുന്നത്. ഇന്ത്യയിലെ പ്രധാനപ്പെട്ട 2 അരി മില്ലുകളിൽ നിന്നും ഇതുവരെ 60,000 ടൺ അരി ചൈന ഇറക്കുമതി ചെയ്തു കഴിഞ്ഞുവെന്ന് അരി കയറ്റുമതി സംഘടനയുടെ പ്രസിഡണ്ടായ ആർ.വി കൃഷ്ണറാവു പറയുന്നു.
അര മില്യൺ ടൺ അരിയാണ് ഈ വർഷം ചൈന ഇന്ത്യയിൽ നിന്നും ഇറക്കുമതി ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നത്. ചൈന മാത്രമല്ല, മറ്റു രാഷ്ട്രങ്ങളും ധാന്യങ്ങൾക്ക് വേണ്ടി ഭാരതത്തിനു മുന്നിൽ കൈ നീട്ടുകയാണ്. ഈ വർഷത്തെ അരി കയറ്റുമതി, നിലവിൽ കഴിഞ്ഞ വർഷത്തേക്കാൾ അധികമായി കഴിഞ്ഞു.2019-ൽ, ജനുവരി ഒക്ടോബർ കാലയളവിൽ 5.1 മില്യൺ ടൺ അരി കയറ്റുമതി ചെയ്ത സ്ഥാനത്ത്, ഈ വർഷം ഇപ്പോൾത്തന്നെ 6 ടൺ കയറ്റുമതി ചെയ്തു കഴിഞ്ഞു.
ചൈനയുടെ ഭക്ഷ്യസ്ഥിതിയെക്കുറിച്ച് നിലവിൽ ആർക്കും തന്നെ വിവരമില്ല. ക്ഷാമമോ അല്ലെങ്കിൽ മഴക്കെടുതിയോ ചൈനയുടെ ഏതെങ്കിലുമൊരു ഒരു പ്രവിശ്യയെ ബാധിച്ചു കഴിഞ്ഞിട്ടുണ്ടാകുമെന്നാണ് വ്യവസായ മേഖലയിലെ നിരീക്ഷകർ പറയുന്നത്
Discussion about this post