വാഷിങ്ടൺ: ഇന്ത്യയുടെ വളർച്ചയെ ചൈന ശത്രുതയോടെയാണ് കാണുന്നതെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് റിപ്പോർട്ട്. മാത്രമല്ല, അമേരിക്കയടക്കമുള്ള ജനാധിപത്യ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ തന്ത്രപ്രധാന പങ്കാളിത്തത്തിന് ചൈന തടയിടാൻ ശ്രമിക്കുകയാണെന്നും അമേരിക്കയ്ക്ക് പകരം ലോകത്തെ ഒന്നാമത്തെ ശക്തിയാവുക എന്നതാണ് ചൈനയുടെ ലക്ഷ്യമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ റിപ്പോർട്ടിൽ പല രാജ്യങ്ങളുടേയും സാമ്പത്തിക, സുരക്ഷാ, സ്വയംഭരണ താല്പര്യങ്ങൾക്ക് തുരങ്കം വെയ്ക്കുകയെന്ന ലക്ഷ്യവും ചൈനയ്ക്കുണ്ടെന്ന് അടിവരയിട്ട് പറയുന്നു. ചൈന പ്രധാനമായും ലക്ഷ്യമിടുന്നത് യുഎസ്, ജപ്പാൻ, ഓസ്ട്രേലിയ തുടങ്ങിയവയുമായും മറ്റു ജനാധിപത്യ രാജ്യങ്ങളുമായും ഇന്ത്യയ്ക്കുള്ള തന്ത്രപ്രധാന ബന്ധങ്ങൾ ശിഥിലമാക്കാനാണ്.
ചൈനയിലെ ഭരണകക്ഷിയായ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ലോകത്തിലെ ഏറ്റവും വലിയ ശക്തിയാകാനുള്ള മത്സരത്തിന് തുടക്കമിട്ടിരിക്കുകയാണെന്നാണ് 70 പേജുള്ള റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്.
Discussion about this post