തിരുവനന്തപുരം: പുറത്തു വന്നിരിക്കുന്ന ശബ്ദസന്ദേശം തന്റേതു പോലെ തോന്നുമെങ്കിലും, തന്റെ തന്നെയാണോ എന്ന് ഉറപ്പില്ലെന്ന് സ്വപ്ന സുരേഷ്. ജയിൽ ഡിഐജി അജയകുമാറിനു നൽകിയ മൊഴിയിലാണ് സ്വപ്നസുരേഷ് ഇപ്രകാരം പറയുന്നത്.
അന്നത്തെ മാനസിക, ശാരീരിക സ്ഥിതി അത്രയും മോശമായിരുന്നതിനാലാണ് കൃത്യമായി ഓർമ്മ വരാത്തതെന്നും സ്വപ്ന പറഞ്ഞു. കൂടുതലും മലയാളത്തിലുള്ള ശബ്ദ സന്ദേശത്തിൽ രണ്ടോ മൂന്നോ വാക്കുകൾ മാത്രമേ ഇംഗ്ലീഷിലുള്ളൂ. എന്നാൽ, താൻ മലയാളം പഠിച്ചിട്ടില്ലാത്തതിനാൽ കൂടുതലും ഇംഗ്ലീഷിലാണ് സംസാരിക്കുന്നത്. മലയാളം സംസാരിച്ചാലും കൂടുതലും കടന്നുവരിക ഇംഗ്ലീഷ് വാക്കുകളായിരിക്കും. ഇതിനാലാണ് ശബ്ദസന്ദേശം തന്റേതെന്ന് പൂർണമായി ഉറപ്പില്ലാത്തതെന്ന് സ്വപ്ന വ്യക്തമാക്കുന്നു. ഡിഐജിയുടെ റിപ്പോർട്ടിൽ ശബ്ദസന്ദേശം വ്യാജമാണോയെന്ന അന്വേഷണം വേണമെന്നും പറയുന്നുണ്ട്.
ഇതേ തുടർന്ന് സൈബർസെല്ലിന് വിദഗ്ധമായ അന്വേഷണമാവശ്യപ്പെട്ട് ജയിൽ ഡിജിപി ഋഷിരാജ് സിംഗ്, ഡിജിപി ലോക്നാഥ് ബെഹ്‌റയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രചരിക്കുന്ന ശബ്ദരേഖ എവിടെവച്ച് ആരു പകർത്തിയെന്ന് കണ്ടെത്തണമെന്നാണ് ആവശ്യം.
Discussion about this post