അവന്തിപൊര: പാകിസ്ഥാൻ നിരന്തരം വെടിനിർത്തൽ ലംഘിക്കുന്ന സാഹചര്യത്തിൽ ജമ്മു കശ്മീരിൽ സുരക്ഷയും പരിശോധനയും കർശനമാക്കി സൈന്യം. അവന്തിപൊരയിൽ ഇന്ന് നടത്തിയ പരിശോധനയിൽ രണ്ട് ജെയ്ഷെ മുഹമ്മദ് ഭീകരരെ സുരക്ഷാ സേന പിടികൂടി. ഇവരിൽ നിന്നും ലഘുലേഖകൾ കണ്ടെടുത്തതായി ജമ്മു കശ്മീർ പൊലീസ് അറിയിച്ചു.
ത്രാൽ സ്വദേശിയായ ബിലാൽ അഹമ്മദ് ചോപൻ, പാമ്പോർ സ്വദേശി മുർസാലീൻ ബാഷിർ ഷെയ്ഖ് എന്നിവരാണ് പിടിയിലായത്. പാമ്പോറിലും ത്രാലിലും ഭീകരരക്ക് വേണ്ടി ആയുധങ്ങളും ഭക്ഷണവും വാഹനവും താമസ സൗകര്യവും ഏർപ്പെടുത്തിക്കൊടുക്കുന്നവരാണ് ഇവർ. ഭീകരർ തമ്മിലുള്ള ആശയവിനിമയത്തിനും ഇവർ സഹായിച്ചിരുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയതായും ജമ്മു കശ്മീർ പൊലീസ് പറഞ്ഞു.
അതേസമയം പാകിസ്ഥാൻ സൈന്യം നടത്തിയ വെടിനിർത്തൽ ലംഘനത്തിൽ ഒരു ഇന്ത്യൻ സൈനികൻ വീരമൃത്യു വരിച്ചു. ഇന്ത്യൻ സേന ശക്തമായ തിരിച്ചടി തുടരുകയാണ്.
Discussion about this post