പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസി ഊരില്‍ 40 ശൗചാലയങ്ങള്‍ നിര്‍മ്മിച്ച് നല്കി സേവാ ഭാരതി. പ്രാക്തനാ ഗോത്രവര്‍ഗ്ഗമായ കുറുമ്പരുടെ തടിക്കുണ്ടൂരിലാണ് സേവാഭാരതി ശൗചാലയങ്ങള്‍ നിര്‍മ്മിച്ച് നല്‍കിയത്.
കഴിഞ്ഞ പ്രളയകാലത്ത് സേവാ ഭാരതി പ്രവര്‍ത്തകര്‍ പൂതൂര്‍ പഞ്ചായത്തിലെ ഊരില്‍ എത്തിയപ്പോഴാണ് തടിക്കുണ്ട് മേഖലയിലെ പ്രശ്നങ്ങള്‍ മനസിലാക്കിയത്.
ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ വീടിനോട് ചേര്‍ന്ന് ശൗചാലയങ്ങളുടെ പണി പൂര്‍ത്തിയാക്കി. അഗളിയിലെ സ്വാമി വിവേകാനന്ദാ മെഡിക്കല്‍ മിഷനിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ നാരായണന് ആയിരുന്നു മേല്‍നോട്ടം വഹിച്ചത്. സേവാഭാരതി പേജിലൂടെ ആണ് ഇക്കാര്യം പങ്കു വെച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;
അട്ടപ്പാടി ഊരുകളിലെ ശോചനീയാവസ്ഥ പരിഹരികരിക്കുന്നതിന്റെ ഭാഗമായി നടത്തിയ സർവേയിൽ ശൗചാലയങ്ങൾ ഇല്ലാത്ത തടിക്കുണ്ട് ഊരിൽ വിശ്വ-സേവാഭാരതി നിർമ്മിച്ച 40 ശൗചാലയങ്ങൾ ഊര് നിവാസികൾക്ക് മാനനീയ.എസ്.സേതുമാധവൻ (മുതിർന്ന പ്രചാരകനും, അഖില ഭാരതീയ കാര്യകാരി സദസ്യൻ) സമർപ്പിച്ചു. സഹ പ്രാന്ത പ്രചാരക് അ.വിനോദ്, വിശ്വ സേവാഭാരതി ചിന്മയ മോഹനൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Discussion about this post