ഹൈദരാബാദ്: ഒവൈസിയുടെ ബീഫ് പരാമർശത്തിനെതിരെ ബിജെപി. ബീഫ് വിവാദം കുത്തിപ്പൊക്കുന്നത് ലൗ ജിഹാദിൽ നിന്നും ശ്രദ്ധ തിരിക്കാനാണെന്നും എന്നാൽ ഒവൈസിയുടെ ഈ നീക്കം വിലപ്പോവില്ലെന്നും ബിജെപി നേതാവ് എൻ വി സുഭാഷ് പറഞ്ഞു. നിർബ്ബന്ധിത മത പരിവർത്തനങ്ങൾക്കെതിരായ നിയമം നാട്ടിൽ നടപ്പിലാകാൻ പോകുമ്പോൾ അനാവശ്യമായി ജനശ്രദ്ധ തിരിക്കാനാണ് ഒവൈസി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മതപരിവർത്തനത്തിനായുള്ള വിവാഹങ്ങളും അവയ്ക്ക് പിന്നിലെ ഗൂഢാലോചനകളും തുറന്ന് കാട്ടും. അതിൽ ഒവൈസി വെപ്രാളപ്പെട്ടിട്ട് കാര്യമില്ല. ലൗ ജിഹാദിന് പരസ്യ പ്രചാരം നൽകാനാണ് അദ്ദേഹത്തിന്റെ ശ്രമം. ഇതിലൂടെ വോട്ട് പിടിക്കാമെന്ന് അദ്ദേഹം കണക്ക് കൂട്ടുന്നു. പരസ്യമായി വർഗ്ഗീയത പറഞ്ഞാണ് ബിഹാറിൽ ഒവൈസി അഞ്ച് സീറ്റ് നേടിയതെന്നും ഇനി അത് നടക്കില്ലെന്നും സുഭാഷ് പറഞ്ഞു.
ലൗ ജിഹാദിനെതിരെ നിയമം കൊണ്ടു വരുമെന്ന് പറഞ്ഞാൽ മോദി സർക്കാർ അത് ചെയ്തിരിക്കും. യുഎപിഎ- എൻ ഐ എ ഭേദഗതി നിയമങ്ങളും കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതും ഒവൈസി മറക്കരുതെന്നും വർഗ്ഗീയതയ്ക്ക് പകരം വികസനം പറഞ്ഞ് വോട്ട് പിടിക്കാൻ ഒവൈസിക്ക് ധൈര്യമുണ്ടോയെന്നും സുഭാഷ് ചോദിച്ചു.
തെലങ്കാനയിൽ ജി എച്ച് എം സി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വർഗ്ഗീയ പരാമർശങ്ങളുമായി ഒവൈസി രംഗത്ത് വന്നത്. ബിജെപി നേതാക്കൾക്ക് ടെൻഷൻ കുറയ്ക്കാൻ ബീഫ് ബിരിയാണി നല്ലതാണെന്നായിരുന്നു ഒവൈസിയുടെ പരാമർശം. ഒവൈസിക്ക് ടെൻഷൻ കുറയ്ക്കാൻ പോർക്ക് ബിരിയാണി നല്ലതാണെന്ന് ബിജെപിയും തിരിച്ചടിച്ചിരുന്നു.
Discussion about this post