100 വർഷം മുമ്പ് ഇന്ത്യയിൽ നിന്നും കളവ് പോയ ദേവി അന്നപൂർണയുടെ വിഗ്രഹം കാനഡയിൽ നിന്നും തിരിച്ചെത്തിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തി’ലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
1913-ലാണ് വിഗ്രഹം കാണാതെ പോയതെന്നും ഇപ്പോൾ അത് തിരികെ കൊണ്ടുവരാൻ സാധിച്ചതിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാമെന്നും നരേന്ദ്രമോദി കൂട്ടിച്ചേർത്തു. പതിനെട്ടാം നൂറ്റാണ്ടിലെ ഈ വിഗ്രഹം യഥാർത്ഥത്തിൽ വാരണാസിയിൽ നിന്നും മോഷണം പോയതായാണ് കരുതപ്പെടുന്നത്. പിന്നീട്, വിഗ്രഹം കാനഡയിലെ റെജീന സർവ്വകലാശാലയുടെ മക്കൻസി ആർട്ട് ഗ്യാലറിയിലെ ശേഖരത്തിൽ ചേർത്തു.
റെജീന സർവകലാശാലയുടെ ഇടക്കാല പ്രസിഡണ്ടും വൈസ് ചാൻസലറുമായ തോമസ് ചേസ്, ഇന്ത്യൻ ഹൈക്കമ്മീഷണർക്ക് അന്നപൂർണ ദേവിയുടെ വിഗ്രഹം കൈമാറുകയായിരുന്നു.
Discussion about this post