കാഠ്മണ്ഡു: നേപ്പാളിലെ കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരെ കടുത്ത പ്രതിഷേധമുയർത്തി ജനങ്ങൾ തെരുവിൽ. കമ്മ്യൂണിസ്റ്റ് ഭരണം അവസാനിപ്പിക്കണമെന്നും രാജ്യത്തെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് തലസ്ഥാന നഗരമായ കാഠ്മണ്ഡുവിൽ ജനങ്ങൾ തെരുവിലിറങ്ങിയിരിക്കുന്നത്.
നേപ്പാളിലെ കെ പി ശർമ്മ ഒലി സർക്കാരിനെതിരെ കടുത്ത മുദ്രാവാക്യങ്ങളാണ് പ്രതിഷേധക്കാർ ഉയർത്തുന്നത്. ഒലി സർക്കാർ നേപ്പാളിനെ ചൈനയുടെ സാമന്ത രാജ്യമാക്കി തരം താഴ്ത്തിയെന്നും ഇതിലും ഭേദം രാജഭരണമാണെന്നും മാർച്ചിൽ പങ്കെടുക്കുന്നവർ ആവശ്യപ്പെട്ടു.
‘യുവാക്കളുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം നടക്കുന്നത്. ഞങ്ങളുടെ മനോഹരമായ രാജ്യത്തെക്കുറിച്ച് ഞങ്ങള്‍ക്ക് സ്വപ്‌നം കാണാൻ അവസരമുണ്ട്. രാജ്യത്ത് ഹിന്ദുരാഷ്ട്ര പദവി തീർച്ചയായും തിരിച്ചെത്തും. ലക്ഷ്യം പൂര്‍ത്തിയാകും വരെ ഞങ്ങള്‍ പോരാട്ടം തുടരും’. മാർച്ചിന് നേതൃത്വം നൽകിയ അമിർ വാർത്താ ഏജൻസിയോട് പറഞ്ഞു.
നാഷണലിസ്റ്റ് സിവിക് സൊസൈറ്റി, ഇന്‍ഡിപെന്‍ഡന്റ് നാഷണലിസ്റ്റ് സിറ്റിസണ്‍ ഫാര്‍-വെസ്റ്റ് എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പ്രക്ഷോഭങ്ങൾ നടക്കുന്നത്.
Discussion about this post