കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി റാലിയ്ക്ക് നേരെ പോലീസ് ലാത്തിചാർജും അക്രമണവും. ചാർജിൽ ഒരു ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ടു. യുവമോർച്ചാ ദേശീയ അദ്ധ്യക്ഷൻ തേജസ്വി സൂര്യ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു.
ബംഗാളിലെ സിലിഗുറിയിൽ നടന്ന റാലിയ്ക്ക് നേരെയാണ് പോലീസ് നരനായാട്ട് നടന്നത്. മമത സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയാണ് മാർച്ച് നടന്നത്.
ക്ഷേമ പദ്ധതികളുടെ ഗുണഫലങ്ങൾ സാധാരണക്കാരിൽ എത്തുന്നില്ലെന്ന് ആരോപിച്ചാണ് യുവമോർച്ച പ്രതിഷേധം നടത്തിയത്.
സമാധാനപരമായി നടത്തിയ റാലിക്ക്നേരെ പോലീസ് പ്രകോപനമില്ലാതെ ആക്രമണം നടത്തുകയായിരുന്നു. പ്രതിഷേധ സമരത്തിന് നേരെ പോലീസ് ഉദ്യോഗസ്ഥർ ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു.
പശ്ചിമ ബംഗാളിൽ സർക്കാരിനെതിരെ ഉയരുന്ന പ്രതിഷേധങ്ങൾ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താനാണ് മമത ബാനർജിയുടെ ശ്രമമെന്ന് ബിജെപി ആരോപിച്ചു.
Discussion about this post