കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്ത് കോടി രൂപ വകമാറ്റിയ ഗുരുവായൂർ ദേവസ്വം ബോർഡിന്റെ നടപടി നിയമവിരുദ്ധമെന്ന് ഹൈക്കോടതി. ദേവന്റെ സ്വത്ത് വകകൾ ക്ഷേത്രാനുബന്ധ പ്രവർത്തനങ്ങൾക്കല്ലാതെ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് ദേവസ്വം നിയമങ്ങൾക്ക് വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ക്ഷേത്ര സംരക്ഷണ സമിതി, ഹിന്ദു ഐക്യവേദി അടക്കമുള്ള ഹൈന്ദവ സംഘനകളുടെ ഹർജികളിലാണ് ഹൈക്കോടതിയുടെ നിർണ്ണായക ഇടപെടൽ.
ഹൈക്കോടതി മൂന്നംഗ ബഞ്ചിന്റേതാണ് നിർണ്ണായക വിധി. ദേവസ്വം ബോർഡ് ട്രസ്റ്റിയാണ്. ദേവന്റെ സ്വത്ത് വകകൾ ക്ഷേത്രാനുബന്ധ പ്രവർത്തനങ്ങൾക്കല്ലാതെ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ ബോർഡിന് അവകാശമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഗുരുവായൂർ ദേവസ്വത്തിൽ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ഘട്ടങ്ങളിലായി നൽകിയ പണം ദേവസ്വത്തിന് തിരിച്ചു നൽകണം എന്നും ഹൈക്കോടതി ഫുൾ ബഞ്ച് വിധിച്ചു. ദേവസ്വം ഫണ്ട് മറ്റ് ക്ഷേമ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്ന ഡിവിഷൻ ബഞ്ചിന്റെ മുൻകാല വിധി ഫുൾ ബെഞ്ച് അസാധുവാക്കുകയായിരുന്നു.
Discussion about this post