മഞ്ചേരി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ അഖിലേന്ത്യാ ചെയർമാൻ അബ്ദുൽസലാം ഓവുങ്കൽ സിറിയ സന്ദർശിച്ചിരുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലോടെ അന്വേഷണ ഏജൻസികൾ. ആവശ്യമായ അനുമതികൾ കൂടാതെയായിരുന്നു ഇയാളുടെ വിദേശയാത്രകൾ.
കെ.എസ്.ഇ.ബിയിൽ ജോലി ചെയ്യവേയാണ് സലാമിന്റെ സിറിയൻ പര്യടനം.തങ്ങളുടെ സഹപ്രവർത്തകൻ 200 കോടി രൂപയുടെ ഇടപാട് നടത്തിയ ആളാണെന്നും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ അഖിലേന്ത്യാ ചെയർമാൻ ആണെന്നും സഹപ്രവർത്തകർ പോലും അറിയുന്നത് ഇപ്പോഴാണ്. പലപ്പോഴും ദീർഘകാല അവധിയിൽ പോകുന്നതിനെപ്പറ്റി വിശ്വസനീയമായ കഥകൾ പറഞ്ഞ് അബ്ദുൽസലാം വിദഗ്ദ്ധമായി ഫലിപ്പിക്കാറുണ്ടായിരുന്നു. അതിനാൽത്തന്നെ, കൂടെ ജോലി ചെയ്തിരുന്നയാളുടെ അന്താരാഷ്ട്ര ബന്ധങ്ങൾ സസ്പെൻഷൻ ഓർഡർ എത്തിയപ്പോഴാണ് കൂട്ടുകാരറിയുന്നത്.
മഞ്ചേരി കെ.എസ്.ഇ.ബി ഓഫീസിലെ ജീവനക്കാരനായിരുന്നു അബ്ദുൽസലാം. അടുത്ത പ്രമോഷൻ കിട്ടിയാൽ ഗസറ്റഡ് റാങ്കിൽ എത്തേണ്ട ആളായിരുന്നു ഇയാളെന്ന് സഹപ്രവർത്തകർ പറയുന്നു. സലാം, നേരത്തെ തന്നെ തങ്ങളുടെ നിരീക്ഷണത്തിലുണ്ടായിരുന്നു എന്നാണ് അന്വേഷണ ഏജൻസികൾ വെളിപ്പെടുത്തുന്നത്
Discussion about this post