ചൈനീസ് കമ്പനികളിൽ തുടർച്ചയായി ഉപരോധമേർപ്പെടുത്തുന്നതും ‘അടിച്ചമർത്തുന്നതും’ അവസാനിപ്പിക്കണമെന്ന് അമേരിക്കയോട് അഭ്യർത്ഥിച്ച് ചൈനയുടെ സ്റ്റേറ്റ് കൗൺസിലറും വിദേശകാര്യ മന്ത്രിയുമായ വാങ് യി.
ചൈനയുടെ മുൻനിര കമ്പനികളിലൊന്നായ എസ്എംഐസിയെ ഉൾപ്പെടെ അമേരിക്ക നേരത്തെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് വാങ് യിയുടെ പ്രതികരണം. എസ്എംഐസിയുൾപ്പെടെയുള്ള കമ്പനികൾ ചൈനീസ് സർക്കാരിനു വേണ്ടി ചാരപ്പണി നടത്തുന്നുവെന്ന സൂചനകൾ അമേരിക്കയ്ക്ക് ലഭിച്ചിരുന്നു. ഇതേതുടർന്നാണ് കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ഉപരോധത്തിന് പകരം പരസ്പരം സംഭാഷണവും കൂടിയാലോചനയുമാണ് രാജ്യം പ്രതീക്ഷിക്കുന്നതെന്ന് വാങ് യി വ്യക്തമാക്കി. മാത്രമല്ല, ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി ചൈനീസ് കമ്പനികളെ ‘അടിച്ചമർത്തുന്ന’ അമേരിക്കയുടെ പ്രവർത്തികൾ അതിരുകടക്കുന്നുണ്ടെന്നും ചൈനീസ് വിദേശകാര്യ മന്ത്രി പറഞ്ഞു. “ചൈന അമേരിക്കയ്ക്ക് ഒരു ഭീഷണിയല്ല -മുമ്പും ആയിരുന്നില്ല, ഇനിയൊരിക്കലും ആവുകയുമില്ല”- വാങ് യി കൂട്ടിച്ചേർത്തു. ചൈനക്കെതിരെ അമേരിക്കൻ നയതന്ത്രജ്ഞർ വസ്തുതാവിരുദ്ധമായ ആരോപണങ്ങളുന്നയിക്കുകയാണെന്നാണ് വാങ് യി പറയുന്നത്
Discussion about this post