ഇസ്ലാമാബാദ്: ഇന്ത്യക്കെതിരെ പ്രകോപനപരമായ പ്രസ്താവനയുമായി പാക് ക്രിക്കറ്റ് താരം ഷുഹൈബ് അക്തർ. ആദ്യം കശ്മീരും പിന്നെ ഇന്ത്യയും പിടിച്ചടക്കുമെന്ന് അക്തർ പറയുന്ന വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്.
ഗസ്‌വ ഇ ഹിന്ദ് ഉണ്ടാകുമെന്ന് തങ്ങളുടെ വിശുദ്ധ ഗ്രന്ഥങ്ങളിൽ പരാമർശമുണ്ടെന്നും അതിനാൽ ആദ്യ ലക്ഷ്യം കശ്മീരാണെന്നും വീഡിയോയിൽ അക്തർ പറയുന്നു. ഇന്ത്യയെ പിടിച്ചടക്കുക എന്നർത്ഥമുള്ള ഗസ്‌വ ഇ ഹിന്ദ് പതിറ്റാണ്ടുകളായി ഇന്ത്യയിൽ ആക്രമണം നടത്തുന്ന ഭീകരർ ഉയർത്തിക്കാട്ടുന്ന ആശയമാണ്. ഗസ്‌വ ഇ ഹിന്ദിന് വേണ്ടി ഇന്ത്യയെ എല്ലാ വശങ്ങളിൽ നിന്നും കീഴ്പ്പെടുത്തും. ഇതോടെ ഇന്ത്യയെന്നത് അതിർത്തികളില്ലാത്ത രാജ്യമായി മാറും “-അക്തർ കൂട്ടിച്ചേർക്കുന്നു. ഷുഹൈബ് അക്തറിന്റെ പ്രസ്താവനകൾക്കെതിരെ പ്രതിഷേധമറിയിച്ച് നിരവധി ഇന്ത്യക്കാർ രംഗത്തു വന്നിട്ടുണ്ട്.
ഗസ്‌വ ഇ ഹിന്ദ് എന്ന വാചകങ്ങളടങ്ങിയ പോസ്റ്ററുകൾ നേരത്തെ പാകിസ്ഥാനി ഭീകരരിൽ നിന്നും സുരക്ഷാ സേനകൾ കണ്ടെടുത്തിരുന്നു. ഗസ്‌വ ഇ ഹിന്ദിനെ കുറിച്ച് ഇസ്ലാമിക മത പ്രബോധന വചനങ്ങളായ ഹദീസിലും പരാമർശമുണ്ട്.
Discussion about this post