കണ്ണൂർ: പദ്മനാഭസ്വാമി ക്ഷേത്രം സംബന്ധിച്ച സുപ്രീം കോടതി വിധിയിൽ സർക്കാരിനെയും മുഖ്യമന്ത്രിയെയും വിമർശിച്ചതിന്റെ പേരിൽ കിയാൽ ഉദ്യോഗസ്ഥനെതിരെ സർക്കാരിന്റെ പ്രതികാര നടപടി. അഗ്നിരക്ഷ സേന അസിസ്റ്റന്റ് മാനേജർ കെ എൽ രമേശനെതിരെയാണ് നടപടി. ഇദ്ദേഹത്തെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു.
ജീവനക്കാരുടെ സ്വതന്ത്ര സംഘടന രൂപീകരിച്ചതിനാണ് നടപടിയെന്ന് പിരിച്ചു വിടപ്പെട്ട ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ അച്ചടക്കലംഘനം നടത്തിയതിനാണ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തതെന്നാണ് കിയാൽ നൽകുന്ന വിശദീകരണം.
പദ്മനാഭസ്വാമി ക്ഷേത്ര വിവാദത്തിൽ ഭക്തർക്ക് അനുകൂലമായ നിലപാടെടുത്തതിനാണ് നടപടിയെന്ന ആരോപണവും നിലവിലുണ്ട്. കിയാൽ തീരുമാനത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് രമേശൻ പറയുന്നു. നടപടിയിൽ പ്രതിഷേധവുമായി ഒരു സംഘം ജീവനക്കാർ കിയാൽ എംഡിക്ക് കത്തെഴുതി.
അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ സർക്കാർ നടപടിയിൽ പ്രതിഷേധം കനക്കുകയാണ്. പ്രധാനമന്ത്രിയെ നിന്ദ്യമായ രീതിയിൽ ആക്ഷേപിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയൊന്നും ഉണ്ടാകാതിരിക്കുകയും എന്നാൽ മുഖ്യമന്ത്രിയെ വസ്തുതാപരമായി വിമർശിക്കുന്ന വ്യക്തികൾക്കെതിരെ പോലും പിരിച്ചു വിടൽ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നത് ഫാസിസമാണെന്ന് ഒരു വിഭാഗം സർക്കാർ ഉദ്യോഗസ്ഥർ ആരോപിക്കുന്നു.
Discussion about this post