ശ്രീനഗർ: ജമ്മു കശ്മീരിൽ ഡിസിസി തെരഞ്ഞെടുപ്പിൽ 75 സീറ്റ്കുൾ നേടിയ ബിജെപിയാണ് ഏറ്റവും വലിയ ഒററകക്ഷി. മൊത്തത്തിലുള്ള വോട്ട് വിഹിതത്തിന്റെ കണക്കിലും ബിജെപി തന്നെയാണ് മുന്നിൽ. ആറ് മുഖ്യധാരാ പ്രാദേശിക പ്രതിപക്ഷ പാർട്ടികളുടെയും ദേശീയ ഇടതുപാർട്ടികളിൽ നിന്നുള്ള സഖ്യകക്ഷികളുടെയും കൂട്ടായ്മയായ ‘പീപ്പിൾസ് അലയൻസ് ഫോർ ഗുപ്കർ ഡിക്ലറേഷന് മൊത്തത്തിൽ കിട്ടിയത് 110 സീറ്റാണ്.
കോൺഗ്രസ് 26, പുതുതായി രൂപീകരിച്ച ജമ്മു കശ്മീർ പാർട്ടി (ജെ കെ എ പി) 12, ജമ്മു കശ്മീർ നാഷണൽ പാന്തേഴ്സ് പാർട്ടി (ജെ കെ എൻ പി പി), പീപ്പിൾസ് ഡെമോക്രാറ്റിക് ഫ്രണ്ട് (പിഡിഎഫ്) എന്നിവയ്ക്ക് രണ്ട് വീതം, ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) ഒന്ന്, എന്നിങ്ങനെയാണ് അവസാന കക്ഷി നില.
ജമ്മുകശ്മീർ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തു വിട്ട പ്രസ്താവന പ്രകാരം ഏറ്റവും കൂടുതൽ സീറ്റും ഏറ്റവും കൂടുതൽ വോട്ട് വിഹിതവും കിട്ടിയ പാർട്ടിയും ബിജെപിയാണ്. 75 സീറ്റുകൾ ഒറ്റയ്ക്ക് നേടിയ ബിജെപി 24,82 ശതമാനം വോട്ട് വിഹിതവും നേടി. നാഷണൽ കോൺഫറൻസ് 16.46 ശതമാനം, കോൺഗ്രസ് 13.82 ശതമാനം, പിഡിപി 3.96 ശതമാനം എന്നിങ്ങനെയാണ് മറ്റ് പ്രധാന കക്ഷികളുടെ വോട്ട് വിഹിതം. പൗരത്വ പ്രശ്‌നത്തെത്തുടർന്ന് കുപ്വാര ജില്ലയിലെ ഡ്രഗ്മുള്ള, ബന്ദിപ്പൂർ ജില്ലയിലെ ഹാജിൻ-എ എന്നീ രണ്ട് മണ്ഡലങ്ങളിൽ വോട്ടെണ്ണൽ നിർത്തിവെച്ചിരുന്നു.
തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപിയ്ക്ക് വോട്ട് ചെയ്ത ജമ്മു കശ്മീരിലെ ജനതയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ നന്ദി അറിയിച്ചിരുന്നു. ജമ്മു കശ്മീരിലെ ജനാധിപത്യം പുനസ്ഥാപിക്കാൻ മോദി സർക്കാർ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. ആദ്യ ഡിഡിസി തിരഞ്ഞെടുപ്പ് അതിന്റെ പ്രതിഫലനമാണെന്നും അമിത്ഷാ വ്യക്തമാക്കിയിരുന്നു.
Discussion about this post