അമേഠി: കാർഷിക നിയമത്തിൽ രാഹുൽ ഗാന്ധി കള്ളം പറയുകയും കർഷകരെ തെറ്റിദ്ധരിപ്പിക്കുകയുമാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അമേഠിയിലെ കർഷകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അവർ ഇക്കാര്യം പറഞ്ഞത്.
“കർഷകരുടെ കാര്യത്തിൽ രാഹുൽ ഗാന്ധി മുതലക്കണ്ണീരൊഴുക്കുകയാണ്. മാത്രമല്ല, കള്ളം പറഞ്ഞ് കർഷകരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു. അയാളുടെ സഹോദരി ഭർത്താവ് തന്നെ കർഷകരുടെ ഭൂമി കയ്യേറിയിട്ടുണ്ട്”- സ്മൃതി ഇറാനി വ്യക്തമാക്കി. നേരത്തെ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി രംഗത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് സ്മൃതി ഇറാനിയുടെ പ്രതികരണം. കർഷകരോട് രാഹുൽ ഗാന്ധി ഇപ്പോൾ സഹതാപം കാണിക്കുകയാണെന്നും കർഷകരുടെ ഭൂമി കൈവശം വെച്ചിരിക്കുന്നവരാണ് ഇവരെന്നും അവർ വ്യക്തമാക്കി.
കൂടാതെ, താനീ മണ്ഡലത്തിൽ ജയിക്കുന്നതിനുമുമ്പ് ഇവിടെ നടന്നിരുന്ന വികസനം എന്താണെന്ന് എല്ലാവർക്കും അറിവുള്ളതാണെന്ന് സ്മൃതി ഇറാനി പറഞ്ഞു. ഡൽഹിയിൽ കാഞ്ചന കൊട്ടാരത്തിലിരുന്നുകൊണ്ട് അധികാരത്തിന്റെ മധുരം നുണയുക മാത്രമാണ് ആ കുടുംബം ചെയ്യുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.
Discussion about this post