കശ്‍മീർ: ജമ്മു കശ്മീരിൽ തുർക്കിയുടെ സ്വാധീനം വർധിച്ചുവരുന്നതായി റിപ്പോർട്ടുകൾ. ഇതേ തുടർന്ന് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ അതീവജാഗ്രത പുലർത്തുന്നുവെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
തുർക്കി കേന്ദ്രീകരിച്ചുള്ള നിരവധി എൻജിഒകൾ ജമ്മുകശ്മീരിൽ തങ്ങളുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതായി രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ജീവകാരുണ്യ സ്ഥാപനങ്ങൾ എന്ന വ്യാജേനയാണ് ഇവരുടെ പ്രവർത്തനം. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു ശേഷം ഇവരുടെ പ്രവർത്തനങ്ങൾ തീവ്രമായിട്ടുണ്ടെന്ന് നേരത്തേ മുന്നറിയിപ്പു ലഭിച്ചിരുന്നു. ഇവയുടെ പിറകിൽ പ്രവർത്തിക്കുന്നത് തുർക്കി മന്ത്രാലയത്തിലെ തന്നെ ഡിയാനെറ്റ് എന്ന സംഘടനയാണ്.
“തുർക്കി കേന്ദ്രീകരിച്ചുള്ളതും ലോകത്ത് നിരവധി രാഷ്ട്രങ്ങളിൽ ശാഖകൾ ഉള്ളതുമായ ഒരു എൻജിഒ കശ്മീരിൽ പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ റമദാൻ മാസത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി പൊതുശ്രദ്ധ പിടിച്ചുപറ്റിയ ഈ സ്ഥാപനം, ഇന്ത്യ വെറുതെ പ്രവർത്തികളിൽ ഏർപ്പെടുന്നത് എന്ന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഇവർ വിഘടനവാദികളെ സഹായിക്കുകയും വിഘടനവാദം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. ജർമ്മനിയിലുള്ള സഹോദര സ്ഥാപനവും കാശ്മീരിനു വേണ്ടി പണപ്പിരിവ് നടത്തുകയും വിഘടനവാദികളെ സഹായിക്കുകയും ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.” ഇന്റലിജൻസിലെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ഉദ്യോഗസ്ഥൻ വ്യക്തമാക്കുന്നു.
Discussion about this post