കൊച്ചി: അഭയകേസിൽ സിബിഐ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച തോമസ് കോട്ടൂരും സെഫിയും ഹൈക്കോടതിയിലേക്ക്. സാക്ഷിമൊഴി മാത്രം അടിസ്ഥാനമാക്കിയുള്ള കൊലക്കുറ്റം നിയമപരമായി നിലനിൽക്കില്ലെന്നും ശിക്ഷ സ്റ്റേ ചെയ്യണമെന്നുമാണ് പ്രതികളുടെ ആവശ്യം. ഇത് ചൂണ്ടിക്കാട്ടി അപ്പീൽ ഹർജി നൽകാനാണ് പ്രതികളുടെ തീരുമാനം.
രണ്ട് സാക്ഷി മൊഴികളുടെ മാത്രം അടിസ്ഥാനത്തിൽ കൊലക്കുറ്റം ചുമത്തിയ നടപടിയെ അപ്പീൽ ഹർജിയിൽ ചോദ്യം ചെയ്യാനാണ് പ്രതികളുടെ നീക്കം. അടയ്ക്കാ രാജു വർഷങ്ങൾക്ക് ശേഷം നടത്തിയ വെളിപ്പെടുത്തലിന് ആധികാരികതയില്ലെന്നും പ്രതികൾ വാദിക്കുന്നു.
28 വർഷം നീണ്ട നിയമനടപടികൾക്ക് ശേഷമാണ് അഭയ കേസിൽ ഒന്നാം പ്രതി തോമസ് കോട്ടൂരും, മൂന്നാം പ്രതി സെഫിയും കൊലക്കുറ്റമടക്കമുള്ള വകുപ്പുകൾ പ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെട്ടത്. ക്രിസ്മസ് അവധിയ്ക്ക് ശേഷം ജനുവരി നാലിന് ഹൈക്കോടതി തുറക്കുമ്പോൾ അപ്പീൽ നൽകാനാണ് പ്രതികൾ തീരുമാനിച്ചിരിക്കുന്നത്.
Discussion about this post