ഡൽഹി: ഇന്ത്യൻ കൊവിഡ് വാക്സിനുകൾക്ക് ഡിസിജിഐ അംഗീകാരം ലഭിച്ചു. കൊവാക്സിൻ, കൊവിഷീൽഡ് വാക്സിനുകൾക്കാണ് അംഗീകാരം ലഭിച്ചത്. സിറം ഇൻസ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക് എന്നീ ഇന്ത്യൻ കമ്പനികൾ നിർമ്മിച്ച വാക്സിനുകളാണ് ഇവ.
അടിയന്തര സന്ദർഭങ്ങളിൽ നിയന്ത്രിത ഉപയോഗത്തിനാണ് വാക്സിനുകൾക്ക് അംഗീകാരം നൽകിയിരിക്കുന്നത്.
ആവേശകരമായ പോരാട്ടത്തിലെ നിർണ്ണായക വഴിത്തിരിവ് എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ നേട്ടത്തെ വിശേഷിപ്പിച്ചത്. ആരോഗ്യകരമായ, കൊവിഡ് മുക്തമായ രാഷ്ട്രം എന്ന ലക്ഷ്യത്തിലേക്കുള്ള നിർണ്ണായക ചുവടു വയ്പാണ് ഇതെന്നും പ്രധാനമന്ത്രി പറഞ്ഞു. ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും രാജ്യത്തിനാകെയും നന്ദി അറിയിക്കുന്നതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
It would make every Indian proud that the two vaccines that have been given emergency use approval are made in India! This shows the eagerness of our scientific community to fulfil the dream of an Aatmanirbhar Bharat, at the root of which is care and compassion.
— Narendra Modi (@narendramodi) January 3, 2021
ആസ്ട്രാ സെനിക്കയും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയും സംയുക്തമായി വികസിപ്പിച്ച വാക്സിനാണ് ഒന്ന്. ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്സിൻ പൂർണ്ണമായും തദ്ദേശീയ നിർമ്മിതമാണ്.
സൈഡസ് കാഡിലയുടെ സൈകോവ്-ഡി വാക്സിനും റഷ്യയുടെ സ്പുട്നിക് V വാക്സിനും ഉടൻ ഇന്ത്യയിൽ വിതരണത്തിന് സജ്ജമാകുമെന്നും ഇവയുടെ ട്രയൽ റൺ തുടരുകയാണെന്നും കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവ്ദേക്കർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
Discussion about this post