ഗാസിയാബാദ്: ഉത്തർ പ്രദേശിലെ ഗാസിയാബാദിൽ ശ്മശാനത്തിന്റെ മേൽക്കൂര തകർന്നു വീണ് പതിനഞ്ച് പേർ മരിച്ചു. കനത്ത മഴയിലാണ് കെട്ടിടം തകർന്ന് വീണത്. സംഭവം നടക്കുമ്പോൾ ശ്മശാനത്തിനുള്ളിൽ ഒരു ശവസംസ്കാര ചടങ്ങ് നടക്കുകയായിരുന്നു. ഇരുപത്തിയഞ്ചോളം പേർ അപ്പോൾ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നു.
അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടന്നവരെ വളരെ പ്രയാസപ്പെട്ടാണ് രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചത്. രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. ദേശീയ ദുരന്ത പ്രതികരണ സേന സ്ഥലത്തെത്തിയിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തിൽ അഗാധമായ ദുഖം രേഖപ്പെടുത്തുന്നതായി ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അടിയന്തര ധനസഹായമായി രണ്ട് ലക്ഷം രൂപ വീതം നൽകാൻ അദ്ദേഹം ഉത്തരവിട്ടു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനും പരിക്കേറ്റവർക്ക് ചികിത്സാസഹായം നൽകാനും അദ്ദേഹം നിർദ്ദേശം നൽകി.
Discussion about this post