സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിൽ നിന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്. മൂന്ന് മാസം മുമ്പ് ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്ത മുഹമ്മദ് അൻവർ എന്ന മുസ്ലീം യുവാവിന്റെ കുടുംബത്തെ ജീവനോടെ ചുട്ടുകൊല്ലാൻ യുപിയിലെ റായ് ബറേലിയിലെ ചില ഇസ്ലാമിസ്റ്റുകൾ ശ്രമിച്ചു. അൻവർ മൂന്നു മാസം മുൻപ് മതം മാറി ദേവ് പ്രകാശ് പട്ടേൽ എന്ന പേര് സ്വീകരിച്ചു.
കൂടാതെ മക്കളുടെ പേരുകൾ ദേവ്നാഥ്, ദീൻദയാൽ, ദുർഗാദേവി എന്നിങ്ങനെ മാറ്റി. ശനിയാഴ്ച രാത്രി ചില മത തീവ്രവാദികൾ ദേവപ്രകാശിന്റെ വീടിനു പുറത്ത് തടിച്ചുകൂടി കുടുംബത്തെ അകത്ത് പൂട്ടിയിട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തുടർന്ന് അവർ വീടിന് തീയിട്ടു. എന്നാൽ ദേവപ്രകാശ് പിഞ്ചു കുഞ്ഞുങ്ങളുമായി ഒരുവിധത്തിൽ പിൻവാതിൽ തുറന്ന് രക്ഷപ്പെട്ടു. ശനിയാഴ്ചയാണ് ഈ സംഭവം.
ഭക്ഷണം കഴിച്ച ശേഷം ദേവ് പ്രകാശ് പട്ടേൽ മക്കളോടൊപ്പം വീട്ടിൽ ഉറങ്ങുകയായിരുന്നു. പുലർച്ചെ രണ്ടരയോടെ ചില ആളുകൾ വീടിനു പുറത്ത് തടിച്ചുകൂടി വീട് പുറത്തു നിന്ന് പൂട്ടി. ഇതിനുശേഷം അവർ വീടിന് തീകൊളുത്തി കുടുംബത്തെ ജീവനോടെ ചുട്ടുകൊല്ലാൻ ശ്രമിച്ചു. പട്ടേൽ ഉറക്കമുണർന്നപ്പോൾ, ചുറ്റുമുള്ളതെല്ലാം തീപിടിക്കുന്നത് കണ്ടു. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വീട് പൂട്ടിയിരിക്കുകയാണെന്ന് മനസ്സിലായി.
ഒടുവിൽ കുട്ടികളോടൊപ്പം പിൻവാതിൽ തകർത്ത് രക്ഷപ്പെടാൻ അദ്ദേഹത്തിന് കഴിഞ്ഞു. വിവരമറിഞ്ഞ പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി തീ അണച്ചു. സംഭവത്തിൽ ഗ്രാമത്തലവൻ ഉൾപ്പെടെ അഞ്ചുപേർക്കെതിരെ കേസെടുത്തു. സർക്കിൾ ഓഫീസ് രാംകിഷോർ സിംഗ്, സ്റ്റേഷൻ ഇൻചാർജ് പങ്കജ് ത്രിപാഠി തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി അന്വേഷണം നടത്തി . സംഭവത്തിൽ ഹിന്ദു സംഘടനകളും മറ്റും പ്രതിഷേധം രേഖപ്പെടുത്തി .
ഗ്രാമത്തലവൻ താഹിർ, ദ്വാരിക സിംഗ്, റെഹാൻ, സോനു, അലി അഹമ്മദ്, ഇംതിയാസ്, കൂടാതെ പ്രാദേശിക മദ്രസയിലെ ഏതാനും അംഗങ്ങൾ എന്നിവർ തന്നെയും കുടുംബത്തെയും ജീവനോടെ ചുട്ടുകൊല്ലാൻ ശ്രമിച്ചുവെന്ന് ആരോപിച്ചു ദേവ് പ്രകാശ് പട്ടേൽ പരാതി നൽകി. അതെ സമയം ഒളിവിലുള്ള കുറ്റവാളികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post