ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ഇസ്ലാമിക വർഗ്ഗീയവാദികൾ തകർത്ത ക്ഷേത്രം രണ്ടാഴ്ചയ്ക്കുള്ളിൽ പുനർനിർമ്മിച്ചു നൽകാൻ പാക് സുപ്രീം കോടതി ഉത്തരവിട്ടു. ശ്രീ പരമഹംസ് മഹാരാജ് സമാധിയും കൃഷ്ണ ദ്വാരാ മന്ദിറും പുനർനിർമ്മിച്ചു നൽകാനാണ് ഖൈബർ പഖ്തൂൺക്വ പ്രാദേശിക ഭരണകൂടത്തോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
ക്ഷേത്രം തകർത്തവരിൽ നിന്നും പണം ഈടാക്കാനും കോടതി ഉത്തരവിട്ടു. കൂടാതെ പാകിസ്ഥാനിൽ നിലവിലുള്ള ക്ഷേത്രങ്ങളുടെ എണ്ണവും അവയെ സംരക്ഷിക്കാൻ സർക്കാർ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ടും കോടതിയിൽ ഹാജരാക്കണം. മുഹമ്മദ് ഷോയബ് എന്ന ഏകാംഗ കമ്മീഷന്റെയും അഭിഭാഷകനായ രമേശ് കുമാറിന്റെയും റിപ്പോർട്ടുകൾ പ്രകാരമാണ് കോടതി ഉത്തരവ്.
പാകിസ്ഥാനിലെ ഖൈബർ പഖ്‌തുൻഖ്വ പ്രവിശ്യയിലുള്ള കാരക് ജില്ലയിൽ ആൾക്കൂട്ടം ഹിന്ദു ക്ഷേത്രം തകർത്തത് അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധത്തിന് കാരണമായിരുന്നു. പ്രദേശത്തെ മുസ്ലീം പുരോഹിതനായ മൗലാന ഷരീഫിന്റെ നേതൃത്വത്തിലായിരുന്നു ക്ഷേത്രം തകർത്തത്. സംഭവത്തിൽ വിശ്വ ഹിന്ദു പരിഷത്ത് ഉൾപ്പെടെയുള്ള സംഘടനകൾ പ്രതിഷേധിച്ചിരുന്നു. ഇന്ത്യ ഔദ്യോഗികമായി പാകിസ്ഥാനെ പ്രതിഷേധം അറിയിച്ചിരുന്നു.
Discussion about this post