ജോ ബൈഡൻ അധികാരത്തിലേറുമ്പോൾ ഏറെ ആശ്വാസമുണ്ടാകുന്നത് അനധികൃത കുടിയേറ്റക്കാർക്ക് തന്നെ. അനധികൃതമായി അമേരിക്കയില്‍ കുടിയേറിയ 11 ദശലക്ഷത്തോളം പേര്‍ക്ക് അമേരിക്കന്‍ പൗരത്വം നല്‍കാനാണ് ജോ ബൈഡന്റെ പരിപാടി. നേരത്തേ ഒബാമയുടെ കാലത്ത് ഡി എ സി എ പദ്ധതി വഴി സംരക്ഷിത പദവി ലഭിച്ചവര്‍ക്കായിരിക്കും ഇക്കാര്യത്തില്‍ മുന്‍ഗണന നല്‍കുക. അമേരിക്കയില്‍ കുട്ടികളായിരിക്കുമ്പോള്‍ നിയമവിരുദ്ധമായി കുടിയേറിയവരാണ് ഈ വിഭാഗത്തില്‍ സംരക്ഷണം ലഭിക്കുന്നവര്‍.
അതേസമയം രാജ്യത്തിന്റെ തെക്കന്‍ അതിര്‍ത്തിയില്‍ മെക്സിക്കോയില്‍ നിന്നും ഗ്വാട്ടിമാലയില്‍ നിന്നുമുള്ള ആയിരക്കണക്കിന് കുടിയേറ്റക്കാര്‍ അമേരിക്കയിലേക്ക് കടക്കാന്‍ തക്കം പാര്‍ത്തിരിപ്പുണ്ട്. ഇവര്‍ ബൈഡന്‍ ഭരണകൂടത്തിന് തലവേദന സൃഷ്ടിക്കും എന്നകാര്യത്തില്‍ സംശയമൊന്നുമില്ല.അതേസമയം, കുടിയേറ്റക്കാരെ കുറിച്ചുള്ള പ്രഖ്യാപനം എപ്പോഴാണ് ഉണ്ടാവുക എന്ന കാര്യത്തില്‍ വ്യക്തതയില്ല.
ബുധനാഴ്‌ച്ച ഉച്ചയ്ക്ക് വൈറ്റ്ഹൗസിലെ നിയുക്ത പ്രസ്സ് സെക്രട്ടറി ജെന്‍ പ്സാകി ഒരു പത്രസമ്മേളനം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.അതേസമയം, സെനറ്റില്‍ കാര്യങ്ങള്‍ ആകെ കുഴഞ്ഞുമറിഞ്ഞു കിടക്കുകയാണ്.ആരൊക്കെ ആര്‍ക്കൊക്കെ വേണ്ടി വോട്ട് ചെയ്യും എന്ന് ഊഹിക്കാന്‍ കഴിയാത്ത അവസ്ഥ. നേരത്തേ ഡി എ സി എകൊണ്ടുവന്നപ്പോഴും ഒബാമയ്ക്ക് മൂന്നുതവണ സെനറ്റിലെ വോട്ടെടുപ്പില്‍ പരാജയം രുചിക്കേണ്ടിവന്നിരുന്നു.
ജാതവശാല്‍ കേതു ദശ, കേതു അപഹാരം നടക്കുന്നവര്‍ ഈ മന്ത്രം ചൊല്ലുക
കുടിയേറ്റം എന്നും അമേരിക്കയില്‍ ചൂടേറിയ ഒരു രാഷ്ട്രീയ വിഷയമാണ്. തീര്‍ത്തും വലതുപക്ഷ വാദിയായ ട്രംപിന്റെ കുടിയേറ്റം നിരോധിക്കുവാനുള്ള കടുത്ത നടപടികള്‍ തീവ്ര വലതുപക്ഷക്കാരുടെ കൈയടി നേടിയിരുന്നു. മറ്റെന്തിനേക്കാള്‍ പ്രാധാന്യം ഈ വിഷയത്തിനു നല്‍കിയ ബൈഡന്റെ നടപടി സ്വന്തം പാര്‍ട്ടിക്കാരെയും അതിശയിപ്പിച്ചിട്ടുണ്ട്.
രണ്ടു പാര്‍ട്ടിക്കുള്ളിലും ഇക്കാര്യത്തില്‍ വിരുദ്ധമായ അഭിപ്രായങ്ങള്‍ ഉള്ളവരുണ്ട്. ഇതിനൊപ്പം പ്രാധാന്യം അര്‍ഹിക്കുന്ന മറ്റൊരു തീരുമാനമാണ് ചില മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന യാത്രാവിലക്ക്. ഇതും ബൈഡന്‍ നീക്കം ചെയ്യുമെന്നായിരുന്നു നേരത്തേ വന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Discussion about this post