ടെല്‍ അവീവ്: കോവിഡ് വാക്സിന് ഉല്‍പാദിപ്പിക്കുന്നത് മനുഷ്യ ഭ്രൂണത്തില്‍ നിന്നാണെന്നും ഇത് ഉപയോഗിക്കുന്നവര്‍ സ്വവര്‍ഗാനുരാഗികളായി മാറുമെന്നും വാദിച്ച് ഇസ്രായേലില്‍ ജൂത പുരോഹിതന്‍ ഡാനിയല്‍ അസോര്‍. പുതിയ ലോകക്രമം സ്ഥാപിക്കാന്‍ ലക്ഷ്യമിട്ട് ആഗോള തലത്തില്‍ ദുരുപദിഷ്ടമായ ഒരു സര്‍ക്കാറാണ് പിന്നിലെന്നും അതിന് പക്കല്‍ തെളിവുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു.
2 മില്യൺ ‘കോവിഷീൽഡ്’ കോവിഡ് വാക്സിൻ ഇന്ത്യ നാളെ ബംഗ്ലാദേശിന് സമ്മാനിക്കും
രാജ്യത്ത് വാക്സിന് വിതരണത്തിന് നേതൃത്വം നല്‍കുന്ന പ്രധാനമന്ത്രി നെതന്യാഹുവിനെയും ഇയാള്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു. മനുഷ്യ ഭ്രൂണത്തില്‍ നിന്നാണ് ഇത് ഉല്‍പാദിപ്പിക്കുന്നതെന്നും അങ്ങനെ രൂപമെടുക്കുന്ന എന്തും തെറ്റായ ലക്ഷ്യങ്ങളാണ് സാക്ഷാത്കരിക്കുകയെന്നും അസോര്‍ വാദിക്കുന്നു.ഇസ്രായേലില്‍ ഇതുവരെ 20 ലക്ഷം പേര്‍ക്ക് വാക്സിന് ആദ്യ ഗഡുവായി നല്‍കിയിട്ടുണ്ട്. രണ്ടേകാല്‍ ലക്ഷം പേര്‍ രണ്ടാം ഗഡുവും സ്വീകരിച്ചു.
Discussion about this post