ഡൽഹി :കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ രൂക്ഷമായ ഭിന്നത. ഗുലാം നബി ആസാദിനും ആനന്ദ് ശർമ്മക്കുമെതിരെ പരസ്യ നിലപാടുമായി അശോക് ഗെഹ്ലോട്ട് മുന്നോട്ട് വന്നു. ഇരുവരുടെയും നിലപാട് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്നതാണെന്ന് ഗെഹ്ലോട്ട് കുറ്റപ്പെടുത്തി.
സംഘടനാ തിരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്ന് ചർച്ച ആരംഭിച്ചയുടൻ മുതിർന്ന നേതാക്കളായ ഗുലാം നബി ആസാദും ആനന്ദ് ശര്‍മയും ആവശ്യപ്പെട്ടു. ഇതിനെതിരെ രൂക്ഷ വിമർശനവുമായി അശോക് ഗെഹ്ലോട്ട് രംഗത്തെത്തി. ആദ്യം രാഷ്ട്രീയ പ്രശ്നങ്ങളാണ് അഭിസംബോധന ചെയ്യേണ്ടതെന്ന് ഗെഹ്ലോട്ട് ആവശ്യപ്പെട്ടു. സംഘടനാ പ്രശ്‌നങ്ങള്‍ മറ്റൊരു സമയത്ത് ചര്‍ച്ച ചെയ്താല്‍ മതിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇത് വാഗ്വാദത്തിനും ചേരി തിരിവിനും ഇടയാക്കി. തുടർന്ന് മറ്റ് നേതാക്കൾ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. സംഘടനാ തെരഞ്ഞെടുപ്പ് മെയ് മാസത്തിൽ നടത്താനും പുതിയ പാർട്ടി പ്രസിഡന്റിനെ ജൂണിൽ തീരുമാനിക്കാനും ധാരണയായി. വീഡിയോ കോൺഫറൻസിംഗ് വഴിയായിരുന്നു പ്രവർത്തക സമിതി യോഗം.
Discussion about this post