തിരുവല്ല പെരുംതുരുത്തിയില്‍ സ്കൂട്ടറിലിടിച്ച് നിയന്ത്രണംവിട്ട കെ.എസ്.ആര്‍.ടി.സി ബസ് കടയിലേക്ക് ഇടിച്ചു കയറി രണ്ടുമരണം. 18 പേർക്ക് പരിക്കേറ്റു. സ്കൂട്ടറില് സഞ്ചരിക്കുകയായിരുന്ന സ്ത്രീയും പുരുഷനും ബസിനടിയില്പെട്ട് ദാരുണമായി മരിച്ചു. അപകടത്തില് 20 പേര്ക്ക് പരിക്കേറ്റു. മരിച്ചവര് ചെങ്ങന്നൂര് പെരളശേരി സ്വദേശികളാണെന്നു കരുതുന്നു. ഇവരെ വ്യക്തമായി തിരിച്ചറിഞ്ഞിട്ടില്ല.
ഡ്രൈവിംഗ് ലൈസന്സിലെ വിലാസത്തില് അന്വേഷണം നടക്കുന്നുണ്ട്. പരിക്കേറ്റ 18 പേരെ തിരുവല്ല താലൂക്കാശുപത്രിയിലും 2 പേരെ പുഷ്പഗിരി ആശുപത്രിയിലുമായി പ്രവേശിപ്പിച്ചിട്ടുണ്ട്. ഗുരുതരമായ പരിക്കുകള്‍ ഉള്ളവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി. മരിച്ചവരുടെ മൃതദേഹങ്ങള് തിരുവല്ല താലൂക്കാശുപത്രിയിലാണ്.
കർഷക സമരത്തിലെ ചർച്ച പരാജയം, ഇതില്‍ കൂടുതല്‍ വീട്ടുവീഴ്ചയില്ലെന്ന് ഉറപ്പിച്ച് സർക്കാർ
ബസ് ഡ്രൈവര്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതാണ് ബസ് നിയന്ത്രണം വിടാന് കാരണമായത്. കോട്ടയം ഡിപ്പോയില് നിന്നും പത്തനംതിട്ടയ്ക്ക് പോയ ഫാസ്റ്റ് പാസഞ്ചര് ബസ് വെള്ളിയാഴ്ച വൈകിട്ട് 4.10 നാണ് അപകടത്തില്പെട്ടത്. എം സി റോഡില് പെരുന്തുരുത്തിയില് എമിറേറ്റ് ഒപ്റ്റിക്കല് എന്ന കടയിലേക്കാണ് ബസ് ഇടിച്ചു കയറിയത്. കടയുടെ മുന്നില് പാര്ക്ക് ചെയ്തിരുന്ന കാറും 2 സ്കൂട്ടറുകളും തകര്ന്നിട്ടുണ്ട്.കോട്ടയത്ത് നിന്ന് പത്തനംതിട്ടയിലേക്ക് പോയ ബസാണ് അപകടത്തിൽപെട്ടത്.
Discussion about this post