ഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ക്രമസമാധാന നിയന്ത്രണം നേരിട്ട് ഏറ്റെടുത്തതോടെ അക്രമങ്ങൾ അവസാനിക്കുന്നു. ഇന്റർനെറ്റ് നിയന്ത്രണവും അർദ്ധസൈനിക വിന്യാസവും ഏർപ്പെടുത്തിയതോടെ സമരക്കാർ അക്രമം അവസാനിപ്പിച്ച് മടങ്ങുകയാണ്.
കർഷകർ ചെങ്കോട്ടയിൽ നിന്നും സിവിൽ ലൈൻസിൽ നിന്നും മജ്നു കാ ടിലായിൽ നിന്നും ബുറാദി ഫ്ലൈ ഓവറിൽ നിന്നും മടങ്ങുകയാണ്. നേരത്തെ തലസ്ഥാനത്തെ ക്രമസമാധാന സ്ഥിതി വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു.
ഇന്ന് രാവിലെ മുതൽ ഡൽഹിയിലെ സ്ഥിതിഗതികൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കർശനമായി നിരീക്ഷിച്ച് വരികയായിരുന്നു. ഡൽഹി അതിർത്തിയിലെ സുപ്രധാന സമര കേന്ദ്രങ്ങളായ സിംഘു, ഗാസിപുർ, തിക്രി, മുകർബ ചൗക്, നംഗോലി എന്നിവിടങ്ങളിലെ ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചിരുന്നു.
Discussion about this post