ഡൽഹിയിൽ നടന്ന അതിക്രമങ്ങളിൽ പഞ്ചാബി നടൻ ദീപ് സിദ്ധുവിനെതിരെ ഇപ്പോൾ കർഷകർ പ്രതികരിക്കുന്നുണ്ടെങ്കിലും ഇവർ ആദ്യം മുതൽ തന്നെ ഇയാളെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു ഇവർ സ്വീകരിച്ചിരുന്നത്. സിഖ് ഫോർ ജസ്റ്റിസ് ഉൾപ്പെടെ നിരവധി സംഘടനകൾക്ക് കർഷക പ്രക്ഷോഭവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇയാൾക്കും മറ്റു 40 പേർക്കുമെതിരെ എൻഐഎ നോട്ടീസ് അയച്ചത്.
സിഖ് ഫോർ ജസ്റ്റിസുമായി ബന്ധപ്പെട്ട കേസിൽ ഡൽഹി ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാകാൻ സിദ്ദുവിനുൾപ്പെടെ നോട്ടീസ് നൽകുകയായിരുന്നു.
േലാക് ഭലായ് ഇൻസാഫ് വെൽഫെയർ സൊസൈറ്റി സംഘടന നേതാവ് ബൽദേവ് സിങ് സിർസക്കും എൻ.ഐ.എ നോട്ടീസ് നൽകിയിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്നു ഇയാളും വ്യക്തമാക്കിയിരുന്നു. കർഷക നേതാക്കൾ, മാവോയിസ്റ് ബന്ധമുള്ള ആക്ടിവിസ്റ്റുകൾ, സമരത്തെ അനുകൂലിക്കുന്ന ചില സംഘടനാ നേതാക്കൾ എന്നിവർക്കായിരുന്നു നോട്ടീസ്.
ഖാലിസ്ഥാനി സംഘടനകൾ കർഷക പ്രക്ഷോഭത്തിൽ നുഴഞ്ഞുകയറിയതായി ശ്രദ്ധയിൽപ്പെട്ടെന്നും വിദേശത്തുനിന്ന് ഫണ്ട് ശേഖരിക്കുന്നുവെന്നുമാണ് എൻ.ഐ.എയുടെ കണ്ടെത്തൽ. എന്നാൽ കർഷക നേതാക്കളും മാധ്യമങ്ങളും ഇവർക്ക് പൂർണ്ണ പിന്തുണ നൽകുകയായിരുന്നു ചെയ്തത്. കേന്ദ്ര സര്‍ക്കാരിന്റെ ഭീഷണിയില്‍ കീഴടങ്ങില്ലെന്നും സമ്മര്‍ദ്ദ തന്ത്രത്തിന് വഴങ്ങില്ലെന്നും കര്‍ഷക സംഘടനകള്‍.
എന്‍ഐഎക്കു മുന്നില്‍ ഹാജരാകില്ല. എന്‍ഐഎ നോട്ടീസിനെതിരെ നിയമപോരാട്ടം നടത്താനും കര്‍ഷക സംഘടനകളുടെ യോഗം തീരുമാനിച്ചു. ചൊവ്വാഴ്ച സര്‍ക്കാരുമായുള്ള ചര്‍ച്ചയിലും വിഷയം ഉന്നയിച്ചു.കര്‍ഷക നേതാവ് ബല്‍ദേവ് സിംഗ് സിര്‍സയും പഞ്ചാബി നടന്‍ ദീപ് സിദ്ദു എന്നിവരോട് ഇന്ന് ഹാജരാകാനായിരുന്നു നോട്ടീസ്. എന്നാല്‍, സര്‍ക്കാരിന്റെ സമ്മര്‍ദ്ദ തന്ത്രത്തിന്റെ ഭാഗമായാണ് കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള നടപടിയെന്നായിരുന്നു കര്‍ഷക സംഘടനകളുടെ ആരോപണം.
ട്രാക്ടര്‍ റാലിയിലെ സംഘര്‍ഷം; കര്‍ഷക നേതാവ് ദര്‍ശന്‍ പാലിനു ഡല്‍ഹി പോലിസിന്റെ നോട്ടീസ്
റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലി ഉള്‍പ്പെടെ പ്രതിഷേധങ്ങളെ തടയാനാണ് സര്‍ക്കാര്‍ ശ്രമമെന്നും ഇവർ ആരോപിച്ചിരുന്നു. സമാധാനപൂര്‍വ്വം ട്രാക്ടര്‍ റാലി നടത്തുമെന്നുമെന്നും കര്‍ഷക സംഘടനകൽ ആരോപിച്ചിരുന്നു. രാജ്യത്തിനകത്ത് പ്രശ്നങ്ങളുണ്ടാക്കാന്‍ ഖാലിസ്ഥാന്‍ അനുകൂല സംഘടനകളായ സിഖ് ഫോര്‍ ജസ്റ്റിസ്, ഖാലിസ്ഥാന്‍ സിന്ദാബാദ് ഫോഴ്സ്, ബബ്ബാര്‍ ഖാല്‍സ ഇന്റര്‍നാഷണല്‍, ഖാലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സ് എന്നീ സംഘടനകള്‍ ഗൂഢാലചന നടത്തുന്നുവെന്ന കേസിലാണ് കര്‍ഷക നേതാക്കളെയും പ്രക്ഷോഭത്തെ അനുകൂലിക്കുന്നവരെയും ചോദ്യം ചെയ്യാന്‍ എന്‍ഐഎ തീരുമാനിച്ചത്.
ഡല്‍ഹിയിലെ എന്‍ഐഎ ആസ്ഥാനത്ത് ഹാജരാകണമെന്നാണ് നിര്‍ദേശം നല്‍കിയത്. എന്നാൽ ഇതെല്ലാം അപ്പാടെ മറന്നാണ് ഇപ്പോൾ മലയാള മാധ്യമങ്ങളും കർഷക നേതാക്കളിൽ ചിലരും സിദ്ധു ബിജെപിക്കാരൻ ആണെന്ന് പരിതപിക്കുന്നത്. അതേസമയം കടുത്ത കേന്ദ്ര സർക്കാർ വിരുദ്ധരായ ദൽജിത്ത് ദോസാഞ്ജിനെയും, ദീപ് സിദ്ധുവിനെയും പോലെയുള്ള സെലിബ്രിറ്റികൾക്ക് ഓസിന് കിട്ടുന്ന പബ്ലിസിറ്റി അവരുടെ കരിയർ ഇൻവെസ്റ്റ്മെന്റ് ആണ് .
Discussion about this post