ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി സമരം എന്ന രീതിയിൽ നടക്കുന്ന അതിക്രമത്തിൽ പോലീസുകാരനെ വെട്ടിപ്പരിക്കേൽപ്പിച്ച് സിഖ് അക്രമി. സിംഗു അതിര്‍ത്തിയില്‍ വെച്ചാണ് പോലീസുകാരന് വെട്ടേറ്റത് . ഹരിയാന-ഡല്‍ഹി അതിര്‍ത്തിയായ സിംഗുവിലാണ് സംഘര്‍ഷമുണ്ടായത്. വാളുമായി പോലീസിനെ ആക്രമിച്ചത് സമരത്തിലുള്ള ഒരാളാണ്.
ഇത്തരക്കാർ റിപ്പബ്ലിക് ദിനത്തിലും പൊലീസുകാരെ മുഴുവൻ ഓടി നടന്നു വെട്ടുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ഇവർ നിരായുധരായ പാവം കർഷകർ എന്നാണ് മലയാള മാധ്യമങ്ങൾ ഇവരെ പുകഴ്ത്തുന്നത്. ഇവർ കര്ഷകരല്ലെന്നും ഇവരുടെ സമരസ്ഥലത്ത് നാട്ടുകാർ എത്തി ഇവരെ ഒഴിപ്പിക്കാൻ ശ്രമിച്ചതോടെയാണ് ഇവർ എല്ലാവരെയും ആക്രമിക്കാൻ തുടങ്ങിയത്. വൻതോതിൽ ആയുധങ്ങളാണ് ഇവരുടെ പക്കൽ ഉള്ളത്.
മഴുവും വാളും തോക്കും എല്ലാം ഈ അക്രമികളുടെ കൈവശമുണ്ട്. അതില്‍ ഒരു സിഖ് അക്രമി വാളുമായാണ് നാട്ടുകാരെ എതിരിടാന്‍ എത്തിയത്.കനത്ത പോലീസ് സാന്നിധ്യമുണ്ടായിട്ടും പ്രതിഷേധ സ്ഥലത്തേക്ക് കടന്ന നാട്ടുകാർ സമരക്കാരുടെ കൂടാരങ്ങള്‍ നശിപ്പിക്കുകയും വാഷിംഗ് മെഷീനുകള്‍ തകര്‍ക്കുകയും ചെയ്തു.
ഇവരെ നേരിടാനാണ് സിഖ് അക്രമി വാളുമായി എത്തിയതെന്ന് പറയുന്നു. ഇതോടെ ഇയാളെ പോലീസ് വളഞ്ഞ് വടികൊണ്ട് അടിച്ചുവീഴ്ത്തി. സംഘര്‍ഷത്തില്‍ കല്ലേറുണ്ടായി. പോലീസ് കണ്ണീര് വാതകം പ്രയോഗിക്കുകയും ചെയ്തു.
Discussion about this post