ന്യൂഡല്‍ഹി : കൊവിഡിനെതിരെയുള്ള വാക്സിന്‍ ഉത്പാദനത്തിലും വിതരണത്തിലും ചൈനയെ വെട്ടി ഇന്ത്യന്‍ മുന്നേറ്റം. ലോകത്തിന്റെ ഫാര്‍മസിയെന്ന പെരുമ ഇന്ത്യ സ്വന്തമാക്കി മുന്നേറുമ്പോള്‍ വാക്സിന്‍ നയതന്ത്രത്തില്‍ ഇന്ത്യന്‍ മുന്നേറ്റത്തിന് തടയിടാന്‍ ചൈന രംഗത്ത് വന്നു. ഇതിന്റെ ഭാഗമായി ചൈന അവരുടെ സുഹൃത് രാജ്യമായ ശ്രീലങ്കയ്ക്ക് സിനോഫാം നിര്‍മ്മിച്ച മൂന്ന് ലക്ഷം കൊവിഡ് വാക്സിനുകള്‍ സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ചു. കൊളംബോയിലെ ചൈനീസ് എംബസിയില്‍ നിന്നുള്ള പ്രസ്താവനയെ ഉദ്ധരിച്ച്‌കൊണ്ട് സര്‍ക്കാര്‍ സിന്‍ഹുവ വാര്‍ത്താ ഏജന്‍സിയാണ് ബുധനാഴ്ച ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ശ്രീലങ്കയിലേക്ക് അഞ്ചു ലക്ഷം ഡോസാണ് ഇന്ത്യ സൗജന്യമായി എത്തിച്ചത്. ഇന്ത്യയുടെ ഈ കരുതലിനും സ്‌നേഹത്തിനും ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രാജപക്‌സെ നന്ദി അറിയിക്കുകയും ചെയ്തു. ശ്രീലങ്കയ്ക്ക് പുറമേ ബംഗ്ലാദേശിലും ഇന്ത്യന്‍ വാക്സിന്‍ നയതന്ത്രം ചൈനയ്ക്ക് മേല്‍ ജയം നേടിയിരുന്നു. ദക്ഷിണേഷ്യയിലെ രാജ്യങ്ങളുമായുള്ള ചൈനയുടെ സഹകരണം ദുര്‍ബലപ്പെടുത്തുന്ന നീക്കങ്ങളാണ് ഇന്ത്യ നടത്തുന്നതെന്ന ആരോപണമാണ് ഇപ്പോള്‍ ചൈനീസ് വിദഗ്ദ്ധര്‍ ഉന്നയിക്കുന്നത്. കോവിഡ് 19 വാക്സിനുകള്‍ അയല്‍ രാജ്യങ്ങള്‍ക്ക് വ്യാപകമായി നല്‍കുന്ന ഇന്ത്യന്‍ നീക്കത്തെ സംശയത്തോടെയാണ് ചൈന വീക്ഷിക്കുന്നത്.
കൊവിഡ് ലോകമെമ്പാടും പരത്തിയെന്ന ചീത്തപ്പേര് ചൈനയെ വേട്ടയാടുമ്പോള്‍ ആദ്യം വാക്സിന്‍ നല്‍കി പേരും സമ്പത്തുമുണ്ടാക്കാമെന്ന ചൈനയുടെ പദ്ധതിക്ക് ഇന്ത്യയുടെ നീക്കം തടസം സൃഷ്ടിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച ഇന്ത്യയില്‍ നിന്നും 5 ദശലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്സിനുകള്‍ ബംഗ്ലാദേശിന് ലഭിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ‘വാക്സിന്‍ മൈത്രി’ (വാക്സിന്‍ ഫ്രണ്ട്ഷിപ്പ്) സംരംഭത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക താത്പര്യ പ്രകാരം രണ്ട് ദശലക്ഷം വാക്സിനുകള്‍ സമ്മാനമായി ബംഗ്ലാദേശിന് നല്‍കിയിരുന്നു.
പുനെ ആസ്ഥാനമായിട്ടുള്ള സെറം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും ഇതുവരെ മുപ്പത് ദശലക്ഷം വാക്സിന്‍ ഡോസുകള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഓര്‍ഡറാണ് ലഭിച്ചിട്ടുള്ളത്. പ്രതിമാസം അമ്പത് ലക്ഷം വാക്സിനുകള്‍ ഇന്ത്യയില്‍ നിന്നും ലഭ്യമാക്കാന്‍ പരിശ്രമിക്കുന്നതായി ബംഗ്ലാദേശ് ആരോഗ്യമന്ത്രി സാഹിദ് മാലിക് വെളിപ്പെടുത്തിയിരുന്നു.ബംഗ്ലാദേശിന്റെ ഭാഗത്ത് നിന്നും ഇന്ത്യന്‍ വാക്സിനായി മുറവിളി ഉയരുമ്ബോള്‍ അസ്വസ്ഥരാകുന്നത് ചൈനയാണ്. കാരണം ചൈനീസ് വാക്സിന്‍ നിര്‍മ്മാതാക്കള്‍ സിനോവാക്കിന്റെ ക്ലിനിക്കല്‍ ടെസ്റ്റ് കഴിഞ്ഞ ജൂലായ് ഓഗസ്റ്റ് മാസങ്ങളിലായി ബംഗ്ലാദേശില്‍ ആരംഭിക്കാന്‍ തയ്യാറെടുത്തതാണ്.
എന്നാല്‍ ഈ പരീക്ഷണത്തിന്റെ ചിലവ് തങ്ങള്‍ക്ക് വഹിക്കാനാവില്ലെന്ന് പറഞ്ഞ് ആ രാജ്യം കൈയ്യൊഴിയുകയായിരുന്നു. ഇതേ തുടര്‍ന്ന് പരീക്ഷണം ഒക്ടോബര്‍ വരെ വൈകുകയും ചെയ്തു. ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗ്ലോബല്‍ ടൈംസ് ഇതിന് പിന്നില്‍ ഇന്ത്യയാണെന്ന ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. പരീക്ഷണ ചിലവിന്റെ നഷ്ടം നികത്തുന്നതിനായി സൗജന്യ വാക്സിനുകള്‍ നല്‍കാമെന്ന് ചൈനീസ് കമ്പനി വാഗ്ദാനം ചെയ്തുവെങ്കിലും ബംഗ്ലാദേശ് വാക്സിനായി ഇന്ത്യയെ വിശ്വാസത്തിലെടുക്കുകയായിരുന്നു.
അടിയന്തരാവസ്ഥയും , ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറും ഇനി സ്‌ക്രീനിൽ ; ഇന്ദിരാഗാന്ധിയായി കങ്കണ
അതേസമയം ഇന്ത്യ ഇതിനകം 55 ലക്ഷത്തിലധികം കോവിഡ് വാക്സിന്‍ ഡോസുകള്‍ അയല്‍രാജ്യങ്ങളിലേക്ക് കയറ്റി അയച്ചു കഴിഞ്ഞു. ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ വാക്സിന്‍ നിര്‍മ്മാതാവ് എന്ന പെരുമ നേടി ലോകത്തിന്റെ വാക്സിന്‍ ഫാക്ടറിയായി ഇന്ത്യ മാറുന്ന കാഴ്ചയാണ് നിലവിലുള്ളത്. കഴിഞ്ഞ ദിവസങ്ങളായി ഇന്ത്യ 12 രാജ്യങ്ങളിലേക്ക് വാക്സിനുകള്‍ വിതരണം ചെയ്യാന്‍ തുടങ്ങി.
വരും ദിവസങ്ങളില്‍ കൂടുതല്‍ രാജ്യങ്ങള്‍ ഇതിനായി കരാര്‍ ഒപ്പിടാന്‍ സാദ്ധ്യതയുമുണ്ട്. കോവിഡ് 19 വാക്സിനുകള്‍ക്കായി ഇന്ത്യയെ 92 രാജ്യങ്ങള്‍ സമീപിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം ചൈനീസ് വാക്സിനെതിരായ ശബ്ദങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉയരുന്നുണ്ട്
Discussion about this post