കൊച്ചി: കുട്ടികള്‍ക്കുള്ള കൊവിഡ് വാക്സിന് ഉടനെത്തുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍ പി സി നമ്പ്യാര്‍. ഈ വര്‍ഷം ഒക്ടോബര്‍ മാസത്തോടെ കുഞ്ഞുങ്ങള്‍ക്ക് നല്കാനാവുന്ന വാക്സിന് ലഭ്യമാകും. കൊച്ചിയില്‍ ഔദ്യോഗിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദേഹം.
ജനിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ വാക്സിന് കുട്ടികള്‍ക്ക് നല്‍കാനാവുമെന്നും അദേഹം പറഞ്ഞു.
കൊവിഡിനെതിരെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നാല് വാക്സിന് കൂടി വികസിപ്പിക്കുമെന്നും അവയെല്ലാം ഈ വര്‍ഷം അവസാനത്തോടെ തയ്യാറാകുമെന്നും നമ്പ്യാര്‍ വ്യക്തമാക്കി.
കുട്ടികള്‍ക്കായുള്ള വാക്സിന് തന്നെ കൂടുതല്‍ ഗവേഷണങ്ങള്‍ക്ക് ശേഷം കൊവിഡ് സ്ഥിരീകരിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് നല്‍കാനുള്ള മരുന്നായി മാറ്റാനുള്ള ശ്രമങ്ങളും നടക്കുകയാണെന്നപും അദേഹം ചൂണ്ടിക്കാട്ടി.
കൊഡാജെനിക്സ് കമ്പനിയുമായി ചേര്‍ന്ന് വികസിപ്പിക്കുന്ന കോവിവാക് വാക്സിന്റെ രണ്ടാം ഘട്ട പരീക്ഷണം പൂര്‍ത്തിയായി. കൂടാതെ ഒക്സ്ഫഡ് വികസിപ്പിച്ച കോവിഷീല്‍ഡ് വാക്സിന്റെ ഉത്പാദനം ഏപ്രില്‍ മുതല്‍ പ്രതിമാസം 20 കോടി ഡോസ് കോടി ആക്കുമെന്നും പിവി നമ്പ്യാർ കൂട്ടിച്ചേര്‍ത്തു.
Discussion about this post