ഡൽഹി: ശത്രുവിന്റെ റഡാറുകളെ വെട്ടിച്ച് സർവ്വനാശം വരുത്താൻ ശേഷിയുള്ള തദ്ദേശീയ നിർമ്മിത ‘വാറിയർ‘ ഡ്രോണുകളുമായി ഇന്ത്യ. വ്യോമയുദ്ധ മേഖലയിൽ കോംബാറ്റ് എയർ ടീമിംഗ് സിസ്‌റ്റം വിഭാഗത്തിൽ പെടുന്ന ഡ്രോണുകളാണ് ഇന്ത്യ നിർമ്മിക്കുന്നത്. ബംഗളൂരുവിലെ ‘എയറോ ഇന്ത്യ’ മെഗാ എയർ ഷോയിൽ ഇവയുടെ മാതൃക പ്രദർശിപ്പിക്കും.
ഇന്ത്യയുടെ സ്വന്തം സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ആണ് ഇവ തദ്ദേശീയമായി നിർമ്മിക്കുന്നത്. ഇന്ത്യയുടെ അഭിമാനമായ തേജസ് യുദ്ധവിമാനത്തിനൊപ്പം ഇവ ഉപയോഗിക്കാം. ഒരേസമയം ഒന്നിലധികം ഡ്രോണുകളെ യുദ്ധവൈമാനികർക്ക് നിയന്ത്രിക്കാൻ സാധിക്കും.
യുദ്ധത്തിൽ ഇവയുടെ ഉപയോഗം വ്യോമസേനക്ക് കരുത്താകും. കരമാർഗ്ഗവും വ്യോമമാർഗ്ഗവും ഇവ ഉപയോഗിച്ച് ശത്രുക്കളെ തുരത്താനാകും. മൂന്ന് വർഷത്തിനുള്ളിൽ ഇവയുടെ സേവനം സൈന്യത്തിന് ലഭ്യമാകും.
ശത്രുക്കളുടെ റഡാറുകളിൽ പെടാത്ത തരത്തിലുള്ള സവിശേഷമായ നിർമ്മാണമാണ് ഇവയുടെ പ്രത്യേകത. വ്യോമസേനക്കും നാവിക സേനക്കും ഇവയെ ഒരേ പോലെ ഉപയോഗിക്കാൻ സാധിക്കും. 200 കിലോമീറ്റർ അകലെയുളള ലക്ഷ്യത്തിൽ പോലും കൃത്യമായി കൊളളിക്കാവുന്ന ഹണ്ടർ ക്രൂയിസ് മിസൈലുകളും ആൽഫ-എസ് ഡ്രോണുകളും ഇവയ്‌ക്കൊപ്പം അണിയറയിൽ ഒരുങ്ങുന്നുണ്ട്.
Discussion about this post