ഡൽഹി: രാഹുൽ ഗാന്ധിക്കെതിരെ നിർണ്ണായക വെളിപ്പെടുത്തലുമായി ബിജെപി. രാഹുൽ വിദേശത്ത് പോയി രാജ്യവിരുദ്ധ ഗൂഢാലോചന നടത്തിയതായി ബിജെപി വക്താവ് സംബിത് പത്രയാണ് വെളിപ്പെടുത്തിയത്. പോപ് ഗായിക റിഹാന, പോണ്‍ താരമായിരുന്ന മിയ ഖലീഫ എന്നിവരുമായി ചേർന്ന് രാഹുൽ ഇന്ത്യാ വിരുദ്ധ പ്രചാരണം നടത്തുന്നതിനായി കൂടിക്കാഴ്ച നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.
കര്‍ഷക സമരം രാഷ്ട്രീയവത്കരിക്കുന്നതിലൂടെ രാഹുല്‍ ഗാന്ധി രാഷ്ട്രീയ പക്വതയില്ലായ്മയാണ് കാണിക്കുന്നതെന്ന് ബിജെപി ആരോപിച്ചു. കര്‍ഷകരുടെ മൃതദേഹം വെച്ചാണ് രാഹുല്‍ രാഷ്ട്രീയം കളിക്കുന്നതെന്നും കള്ളം പ്രചരിപ്പിക്കുകയാണ് രാഹുല്‍ ചെയ്യുന്നതെന്നും ബിജെപി കുറ്റപ്പെടുത്തി.
‘രാഹുല്‍, റിഹാന ആന്‍ഡ് റാക്കറ്റ്’ എന്ന പേരിലാണ് ബിജെപി വാർത്താ സമ്മേളനം വിളിച്ചത്. പോപ് ഗായിക റിഹാന കര്‍ഷക സമരത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്തതോടെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ അത് ഏറ്റെടുത്തിരുന്നു. തുടര്‍ന്ന് ബിജെപി രാജ്യത്തെ അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ നാണം കെടുത്തിയെന്ന ആരോപണവുമായി രാഹുല്‍ രംഗത്തെത്തിയിരുന്നു. ഇതിനെതിരെ സച്ചിൻ തെണ്ടുൽക്കർ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ വിവിധ മേഖലകളിലെ ഇന്ത്യൻ സെലിബ്രിറ്റികൾ രംഗത്ത് വന്നിരുന്നു.
Discussion about this post