2021ല്‍ മലയാളികളെ ഞെട്ടിച്ച ഒന്നായിരുന്നു കവി അനില്‍ പനച്ചൂരാന്റെ അപ്രതീക്ഷിതമായ വേർപാട്. അനിലിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കിടുകയാണ് ഭാര്യ മായ. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മായ അനിലിനെ പരിചയപ്പെട്ടതും പ്രണയത്തിലായതും എങ്ങനെയാണെന്ന് വെളിപ്പെടുത്തുന്നത്. കവിഹൃദയം നിലയ്ക്കുന്നതിന്റെ തലേദിവസം അദ്ദേഹം മായയോട് പറഞ്ഞ വാക്കുകളാണ് ആരാധകര്‍ ഇപ്പോൾ വികാരപരമായി പങ്കുവെച്ചിരിക്കുന്നത്.
‘കുറെ സമയം എന്നെ കാണാതിരുന്നാല്‍ നീ എന്ത് ചെയ്യും?’ എന്ന അനിലിന്റെ അപ്രതീക്ഷിച്ച ചോദ്യം മരിക്കുന്നതിന്റെ തലേന്നായിരുന്നു. ഈ ചോദ്യത്തിന് ‘ഞാന്‍ വന്നു, നോക്കി കണ്ടുപിടിക്കും’ എന്നായിരുന്നു മായയുടെ മറുപടി. ആ വാക്കുകള്‍ അദ്ദേഹം തന്റെ ഡയറിയില്‍ കവിതയായി കുറിച്ചിടുകയും ചെയ്തു. ഇതാണ് ഇപ്പോൾ വൈറലാകുന്നത്.
അതേസമയം ദീർഘനാളത്തെ പ്രണയ സാഫല്യമായിരുന്നു ആനിലുമൊത്തുള്ള മായയുടെ ജീവിതം. പത്താംക്ളാസില്‍ വെച്ചാണ് മായ അനിലിനെ കുറിച്ച് ആദ്യമായി കേള്‍ക്കുന്നത്. അവിടെ നിന്ന് തുടങ്ങിയ പരിചയമാണ് പിന്നീട് പ്രണയമായതും വിവാഹത്തിലേക്ക് നയിച്ചതും.
ഇനി ഗൂഗിൾ മാപ്പ് വേണ്ട, പകരമായി ഐഎസ്‌ആർഒയുടെ സ്വന്തം ആത്മനിർഭർ മാപ്പ്
ജനുവരി മൂന്നിനായിരുന്നു അദ്ദേഹം അന്തരിച്ചത്. അനില്‍കുമാര്‍ പിയു എന്നാണ് യഥാര്‍ത്ഥ പേര്. ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്ത പുതുപ്പള്ളി ഗ്രാമത്തില്‍ ഗോവിന്ദ മുട്ടത്ത് വാരണപ്പള്ളി പനച്ചൂര്‍ വീട്ടില്‍ ഉദയഭാനു ദ്രൗപതി ദമ്പതികളുടെ മകനായി ജനനം.
നങ്ങ്യാര്‍കുളങ്ങര ടി.കെ.എം. കോളേജ്, തിരുവനന്തപുരം ലോ അക്കാദമി, വരങ്കല്‍ കാകതീയ സര്‍വകലാശാല എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം നടത്തിയിട്ടുണ്ട് . കുറെ നാൾ സന്യാസത്തിലേക്കും അനിൽ പനച്ചൂരാൻ തിരിഞ്ഞിരുന്നു. ആത്മീയമായ തന്റെ ജീവിതത്തെ കുറിച്ച് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. ആർ എസ് എസ് വേദികളിലെ സ്ഥിര സാന്നിധ്യമായിരുന്നു അനിൽ.
Discussion about this post