ഡൽഹി: പ്രതിഷേധിക്കാനുള്ള അവകാശം എല്ലായിടത്തും എപ്പൊഴും ഉപയോഗിക്കാനാവില്ലെന്ന് സുപ്രീം കോടതി. സി എ എ വിരുദ്ധ സമരത്തിന്റെ ഭാഗമായി റോഡ് ഉപരോധിച്ചവർക്കെതിരായ സുപ്രീം കോടതി വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഷഹീൻബാഗ് സമരക്കാർ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതി മുൻ ഉത്തരവ് ആവർത്തിച്ചത്.
ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, അനിരുദ്ധ ബോസ്, കൃഷ്ണ മുരാരി തുടങ്ങിയവർ അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സമരത്തിന്റെ പേരിൽ കാലകാലങ്ങളായി ഗതാഗതം സ്തംഭിപ്പിക്കാൻ ആർക്കും അവകാശമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
പ്രതിഷേധിക്കാനും വിയോജിപ്പ് രേഖപ്പെടുത്താനുമുള്ള അവകാശം ഭരണഘടന ഉറപ്പ് നൽകുന്നുണ്ട്. എന്നാൽ അതിനിടയിൽ ഭരണഘടനാപരമായ ഉത്തരവാദിത്വം മറന്ന് പോകരുതെന്നും കോടതി ചൂണ്ടിക്കാട്ടി. ഷഹീൻബാഗ് സമരക്കാരിയായ കാനിസ് ഫാത്തിമയുടെ ഹർജി തള്ളവെയാണ് കോടതി മുൻ ഉത്തരവ് ആവർത്തിച്ചത്. കേസ് തുറന്ന് കോടതിയിൽ കേൾക്കണമെന്ന വാദവും കോടതി തള്ളി.
Discussion about this post