കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 196 യുവാക്കളെയാണ് മയക്കുമരുന്നിന് അടിമകളായി മംഗളൂരുവിലെ രണ്ടു ആശുപത്രികളില്‍ ചികില്‍സയ്ക്ക് വിധേയമാക്കിയത്. മയക്കുമരുന്നിന് അടിമകളായി മനോനില തെറ്റിയ ഇവരില്‍ ഭൂരിഭാഗവും 17 മുതല്‍ വയസ്സുവരെയുള്ളവരാണ്. മയക്കുമരുന്നിന് അടിമയായ മകന്‍ സ്വന്തം മാതാവിനെ ഗര്‍ഭിണിയാക്കിയ നടുക്കുന്ന സംഭവം വരെ കാസര്‍കോട്ടുണ്ടായിട്ടുണ്ട്.
മാതാവിന് മയങ്ങാനുള്ള മരുന്ന് ഉയര്‍ന്ന തോതില്‍ നല്‍കിയാണ് പുത്രന്‍ ലൈംഗിക പീഡനത്തിനിരയാക്കിയത്. ഇവര്‍ ഗര്‍ഭിണിയായപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഭര്‍ത്താവ് നാട്ടിലില്ലാത്ത വീട്ടമ്മ ഗര്‍ഭിണിയായ സംഭവത്തില്‍ മകന്‍ ചെയ്ത ക്രൂരകൃത്യം അമ്മ അറിഞ്ഞിരുന്നില്ല. ഗര്‍ഭത്തിന്റെ ഉത്തരവാദി ആരാണെന്നറിയാത്ത വീട്ടമ്മ തന്റെ നിരപരാധിത്വം വ്യക്തമാക്കാന്‍ ഏറെ പണിപ്പെടേണ്ടി വന്നു. ഒടുവില്‍ പൊലീസിന്റെ രഹസ്യാന്വേഷണവിഭാഗം നടത്തിയ അന്വേഷണത്തിലാണ് മാതാവിനെ മയക്കിക്കിടത്തി ബലാല്‍സംഗം ചെയ്തത് മയക്കുമരുന്നിനടിമയായ സ്വന്തം മകനാണെന്ന സത്യം പുറത്തു വന്നത്.
സമാന രീതിയില്‍ തന്നയാണ് കാഞ്ഞങ്ങാട് പൊലീസ് സബ് ഡിവിഷന് പ്രദേശത്തെ ഒരു ‘അമ്മ’ മകന്റെ ലൈംഗിക അതിക്രമം അതിരുവിട്ടപ്പോള്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത് .കൗമാരപ്രായത്തിലുള്ള ആണ്‍കുട്ടികള്‍ ലഹരി മരുന്ന് വാങ്ങാന്‍ കണ്ടെത്തുന്ന വഴികളും ഞെട്ടിപ്പിക്കുന്നതാണ്. ആണ്‍കുട്ടികളില്‍ ലൈംഗിക സുഖം കണ്ടത്തുന്ന സമ്പന്നരെ വലയിലാക്കി പോക്‌സോ കേസ്സില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇവര്‍ പണം സമ്പാദിക്കുന്നത്.
പോക്‌സോ കേസ്സില്‍ കുടുങ്ങിയാലുള്ള മാനക്കേടും നൂലാമാലകളും ഭയന്ന് പലരും ഭീമമായ പണം നല്‍കുകയാണ് പതിവ്. ഇതിനൊപ്പം സ്ത്രീകളെ സെക്സ് റാക്കറ്റിലേക്കെത്തിക്കാനും സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം 3 വയസ്സുകാരിയെ ഉപേക്ഷിച്ചു ഷെയർ ചാറ്റിലൂടെ പരിചയപ്പെട്ട 21 കാരിയെ സെക്സ് മാഫിയയുടെ കയ്യിൽ നിന്നും കേരള പോലീസ് രക്ഷിച്ചെടുത്തത് സാഹസികമായാണ്.
നവമാധ്യമമായ ഷെയര്‍ ചാറ്റിംഗില്‍ പരിചയപ്പെട്ട പാലക്കാട് സ്വദേശിയായ യുവാവ് യുവതിയെ കെണിയില്‍പ്പെടുത്തുകയും തുടര്‍ന്ന് ഗോവ മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മാഫിയ സംഘത്തിന് കൈമാറുകയുമായിരുന്നു, മലപ്പുറം സ്വദേശിയായ യുവാവിന്റെയും കര്‍ണ്ണാടക ഗോകര്‍ണ്ണം സ്വദേശിയായ യുവാവിനുമൊപ്പം ഗോകര്‍ണ്ണം ബീച്ചിലെ കുടിലില്‍ നിന്നാണ് പൊലീസ് തന്ത്രപരമായ നീക്കത്തിലൂടെ യുവതിയെ കണ്ടെത്തിയത്.
21 കാരി കുഞ്ഞിമംഗലം പറമ്പത്തെ ഭര്‍തൃമതിയായ യുവതിയെ പയ്യന്നൂര്‍ പൊലീസ് രക്ഷപ്പെടുത്തി നാട്ടിലെത്തിച്ചത്തിച്ചത് സിനിമാക്കഥകളെ വെല്ലുന്ന നീക്കങ്ങളിലൂടെയാണ്.യുവതിയുടെ കയ്യിലുണ്ടായിരുന്ന അഞ്ചുപവനോളം വരുന്ന മാലയും മോതിരവും വിറ്റാണ് ഇവര്‍ സുഖജീവിതം നയിച്ചു വന്നിരുന്നത്.
ഷെയര്‍ ചാറ്റിംഗിലൂടെ പരിചയപ്പെട്ട പാലക്കാട് സ്വദേശിയായ ഇര്‍ഷാദാണ് യുവതിയെ ഗോകര്‍ണ്ണത്തെ മാഫിയാസംഘങ്ങളില്‍ പെട്ട അമല്‍ നാഥ്, മലപ്പുറം സ്വദേശി മുഹമ്മദ് എന്നിവര്‍ക്ക് കൈമാറിയത്. നാട്ടില്‍ നിന്ന് മുങ്ങിയ യുവതി തമിഴ് നാട്ടില്‍ സേലത്തെത്തുകയും, അവിടുത്തെ തട്ടുകടക്കാരന്റെ ഫോണില്‍ മാതാവിനെ വിളിക്കുകയും കടക്കാരന്‍ ഫോണ്‍ തിരിച്ചു നല്‍കുമ്പോള്‍ നമ്പര്‍ ഡിലീറ്റു ചെയ്യുകയുമായിരുന്നു.
ഗോകര്‍ണ്ണത്തെ നിശാ ശാലയില്‍ മയക്കുമരുന്ന് മാഫിയയുമായി ഇടപഴകുന്ന അമല്‍ നാഥിന്റെയും മുഹമ്മദിന്റെയും കൂടെ താമസിച്ചുവന്ന യുവതിയെ രാത്രിയോടെ സമീപത്തെ ഒരു കുടിലില്‍ നിന്നും പൊലീസ് പിടികൂടി ബാംഗ്ലൂരുവിലെ സാമൂഹ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലെത്തിക്കുകയായിരുന്നു. ഗെറ്റ് ടുഗദര്‍ സംഘത്തിന്റെ റാക്കറ്റിലകപ്പെട്ട് ജീവിതം വഴി തെറ്റുമായിരുന്ന യുവതിയെയാണ് പയ്യന്നൂര്‍ പൊലീസ് സാഹസികമായ നീക്കങ്ങളിലൂടെ രക്ഷപ്പെടുത്തിയത്.
Discussion about this post