ന്യൂഡൽഹി: ഗുജറാത്തിലെ ഗ്രാമങ്ങളിൽ ഇനി പറ പറക്കും ഇന്റർനെറ്റ്, ഇന്ത്യയിൽ ഇനി ലൈഫൈ യുഗം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിജിറ്റൽ ഇന്ത്യ സ്വപ്ന പദ്ധതിയുടെ ഭാഗമായി രാജ്യത്ത് അതിവേഗ ഇന്റർനെറ്റ് ലഭ്യമായ ‘സ്മാർട് വില്ലേജുകൾ’ ഉള്ള ആദ്യ സംസ്ഥാനമായി ഗുജറാത്ത്.അഹമ്മദാബാദ് ആസ്ഥാനമായുള്ള നവ് വയർലെസ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് സംസ്ഥാനത്തെ അരവാലി ജില്ലയിലെ ധൻസുര തഹ്‌സിലിലെ അക്രുണ്ട്, നവനഗർ ഗ്രാമങ്ങളിൽ ഏറ്റവും പുതിയ ലൈഫൈ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ഒപ്റ്റിക്കൽ വയർലെസ് കമ്മ്യൂണിക്കേഷൻ സംവിധാനം ആരംഭിച്ചത്.
ഇതിലൂടെ, ഈ ഗ്രാമങ്ങളിലെ സ്കൂളുകൾ, ആശുപത്രികൾ, പോസ്റ്റോഫീസുകൾ, മറ്റ് സർക്കാർ ഓഫിസുകൾ എന്നിവ നിലവിലുള്ള വൈദ്യുതി ലൈനുകളിലൂടെ വേഗത്തിലും സുരക്ഷിതമായും ഇന്റർനെറ്റ് കണക്ഷൻ ലഭിക്കും. ഏഷ്യയിൽ തന്നെ ലൈഫൈ മേഖലയിലെ റജിസ്റ്റർ ചെയ്ത ഏക കമ്പനിയാണ് നവ വയർലെസ് ടെക്നോളജി.നവ് വയർലെസ് ഗുജറാത്ത് ഫൈബർ ഗ്രിഡ് നെറ്റ്‌വർക്ക് ലിമിറ്റഡ് (ജിഎഫ്ജിഎൻഎൽ) ഫൈബർ ഇന്റർനെറ്റ് കണക്റ്റിവിറ്റി അക്രണ്ട് ഗ്രാമപഞ്ചായത്ത് കെട്ടിടത്തിൽ നിന്ന് 1.5 കിലോമീറ്റർ അകലെയുള്ള നവനഗർ വില്ലേജ് പ്രൈമറി സ്‌കൂളിലേക്ക് ലൈഫൈ വയർലെസ് ഒപ്റ്റിക്കൽ കമ്മ്യൂണിക്കേഷൻ ലഭ്യമാക്കി.
കൂടാതെ, സ്കൂളുകളിലും ആശുപത്രികളിലും പോസ്റ്റോഫീസുകളിലും ലൈഫൈ കണക്ഷൻ ഇലക്ട്രിക് പവർ ലൈൻ നെറ്റ്‌വർക്കുകൾ വഴി ഞങ്ങൾ നടപ്പാക്കിയിട്ടുണ്ടെന്ന് നവ് വയർലെസ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹസ്ഥാപകനും സിടിഒയുമായ ഹാർദിക് സോണി പറഞ്ഞു.നിലവിലെ വൈഫൈയുടെ സ്ഥാനത്ത് അതിവേഗ ഡേറ്റാ കൈമാറ്റ സംവിധാനങ്ങളാണ് വരാൻ പോകുന്നത്. ഇത്തരം പരീക്ഷണങ്ങൾ ഇഇന്ത്യയിലും തുടങ്ങി കഴിഞ്ഞു. വരും വർഷങ്ങളിലെ ഡേറ്റാ വിപ്ലവം കൈകാര്യം ചെയ്യാൻ രാജ്യത്ത് അതിവേഗ നെറ്റ്‌വർക്കുകൾ വേണ്ടി വരും.
വ്യാജ ട്വീറ്റുകൾ ; മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്ത് ഉള്‍പ്പെടെ എട്ടുപേര്‍ക്കെതിരെ എഫ്‌ഐആര്‍
ഡിജിറ്റൽ ഇന്ത്യയ്ക്ക് കീഴിൽ നിരവധി പദ്ധതികളാണ് കേന്ദ്ര സർക്കാർ ആസൂത്രണം ചെയ്യുന്നത്. ഇതെല്ലാം മുൻകൂടി കണ്ടാണ് കേന്ദ്രസര്‍ക്കാരും വിവിധ സംസ്ഥാന സർക്കാരുകളും ലൈഫൈ പരീക്ഷിക്കാൻ തീരുമാനിച്ചത്.നിലവിലെ വൈഫൈയിൽ ലഭിക്കുന്ന വേഗത്തിന്റെ നൂറിരട്ടി ലൈഫൈ പ്രദാനം ചെയ്യുമെന്നാണ് ടെക് വിദഗ്ധർ പറയുന്നത്.ഫിലിപ്സ് ലൈറ്റ്‌നിങ് കമ്പനി, ഐഐടി മദ്രാസ് എന്നിവരുമായി ചേർന്ന് ഇആർഎൻഇടി ആണ് ലൈ–ഫൈയുടെ പ്രാഥമിക പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയിരുന്നു.
Discussion about this post