അഹമ്മദാബാദ്: ഗുജറാത്തില്‍ ഒഴിവുവന്ന രണ്ട് രാജ്യസഭ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് എതിരില്ലാതെ വിജയം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയില്ല. അന്തരിച്ച നേതാവ് അഹമ്മദ് പട്ടേലിന്‍റെ സീറ്റും കോണ്‍ഗ്രസിന് നഷ്ടമായി. ബി.ജെ.പി സ്ഥാനാര്‍ഥികളായ ദിനേഷ്‌ചന്ദ് അനാവാദിയ, റാംഭായി മൊക്കാറിയ എന്നിവരാണ് വിജയിച്ചത്.
കോണ്‍ഗ്രസ് എം.പി അഹമ്മദ് പട്ടേല്‍, ബി.ജെ.പി എം.പി അഭയ് ഗണപത്രേ എന്നിവരുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിര്‍ത്താത്തതിനാല്‍ ബി.ജെ.പി സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
17 കാരിയുടെ കൊലപാതകം, ദുരൂഹതയേറ്റി അരുണിന്റെ മൃതദേഹത്തിൽ കുത്തേറ്റ പാടുകള്‍
അംഗബലം കുറവായതിനാല്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു കോണ്‍ഗ്രസ്. എന്നാല്‍, 1993 മുതല്‍ അഹമ്മദ് പട്ടേലിന്‍റെ കൈവശമായിരുന്ന സീറ്റില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താത്തതില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ അമര്‍ഷം ഉയരുകയാണ്.
ഗുജറാത്തിലെ 182 അംഗ നിയമസഭയില്‍ ഭരണകക്ഷിയായ ബി.ജെ.പിക്ക് 111ഉം പ്രതിപക്ഷമായ കോണ്‍ഗ്രസിന് 65ഉം എം.എല്‍.എമാരാണുള്ളത്.
Discussion about this post