ഢാക്ക: രാജ്യത്തെ ലൈംഗിക തൊഴിലാളികള്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കാനുളള യജ്ഞം ബംഗ്ളാദേശ് ആരംഭിച്ചു. ഏറ്റവും കൂടുതല്‍ ലൈംഗിക തൊഴിലാളികള്‍ താമസിക്കുന്ന ബംഗ്ളാദേശിലെ ചുവന്ന തെരുവ് എന്നറിപ്പെടുന്ന ദൗലത്ത് ദിയ പട്ടണത്തിലാണ് വാക്സിനേഷന് തുടക്കം കുറച്ചത്. രണ്ടായിരത്തിലധികം ലൈംഗിക തൊഴിലാളികളാണ് ഇവിടെ ഉള്ളതെന്നാണ് സര്‍ക്കാര്‍ കണക്ക്.
ഇവിടെ മാത്രം നൂറിലധികം പേര്‍ക്ക് ഇതിനകം കുത്തിവയ്പ്പുനടത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും ഇത് തുടരും. തൊഴിലാളികളുടെ സൗകര്യം നോക്കിയാണ് കുത്തിവയ്പ്പ്. ഇന്ത്യയില്‍ നിന്ന് സൗജന്യമായി ലഭിച്ചതും വാങ്ങിയതുമായ വാക്സിനാണ് കുത്തിവയ്പ്പിന് ഉപയോഗിക്കുന്നത്.
തീവ്രവാദത്തെ നേരിടുന്നതിൽ പരാജയം ; അന്താരാഷ്‌ട്ര തലത്തില്‍ വീണ്ടും നാണംകെട്ട് പാകിസ്ഥാന്‍
വാക്സിന്‍ മൈത്രിയുടെ ഭാഗമായാണ് ഇന്ത്യ ബംഗ്ളാദേശിന് സൗജന്യമായി വാക്സിന്‍ നല്‍കിയത്. ഇതിനൊപ്പം മുപ്പത് ദശലക്ഷം ഡോസ് വാക്സിനുകള്‍ ഇന്ത്യയില്‍ നിന്ന് ബംഗ്ളാദേശ് വാങ്ങുന്നുമുണ്ട്.ബംഗ്ളാദേശില്‍ എണ്ണായിരത്തോളം പേര്‍ കൊവിഡ് ബാധിച്ച് മരിച്ചുവെന്നും അഞ്ചുലക്ഷത്തിലധികം പേര്‍ക്ക് രോഗം ബാധിച്ചുവെന്നുമാണ് ഔദ്യോഗിക കണക്ക‌്
രാജ്യത്ത് രോഗവ്യാപനം കുറയ്ക്കാനാണ് ലൈംഗിക തൊഴിലാളികള്‍ക്ക് വാക്സിന്‍ നല്‍കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. ദിവസവും ആയിരത്തിധികംപേര് ദൗലത്ത് ദിയയില്‍ മാത്രം ലൈംഗിക തൊഴിലാളികളെ തേടി എത്തുന്നുണ്ട്. ഏതെങ്കിലും ഒരു തൊഴിലാളിക്ക് രോഗം ബാധിച്ചാല്‍ ഗുരുതര്‍ പ്രത്യാഘാതമായിരിക്കും ഉണ്ടാവുക. അതിനാണ് അവര്‍ക്ക് വാക്സിന്‍ ആദ്യംതന്നെ നല്‍കാന്‍ തീരുമാനിച്ചത്- ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു.
പതിനെട്ട് വയസിന് മുകളില്‍ പ്രായമുളള സ്ത്രീകള്‍ക്ക് നിയമപരമായി ലൈംഗിക തൊഴിലെടുക്കാന്‍ അനുവാദമുളള രാജ്യമാണ് ബംഗ്ളാദേശ്. കഴിഞ്ഞമാര്‍ച്ചില്‍ കൊവിഡ് ലോക്ഡൗണിന്റെ ഭാഗമായി ദൗലത്ത് ദിയയിലുള്പ്പടെയുളള വേശ്യാലയങ്ങള്‍ ഒരുമാസത്തിലധികം അടച്ചിട്ടിരുന്നു. ഇത് ലൈംഗിക തൊഴിലാളികളുടെ വരുമാനത്തെ ദോഷകരമായി ബാധിച്ചു എന്നുകണ്ടതോടെയാണ് വേശ്യാലയങ്ങള്‍ ഇനി അടച്ചിടേണ്ടെന്നും താെഴിലാളികള്‍ക്ക് വാക്സിന്‍ നല്‍കാന്‍ തീരുമാനിച്ചതെന്നുമാണ് അധികൃതര്‍ പറയുന്നത്.
Discussion about this post